കോഴിക്കോട്: എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാര്‍ത്ഥികളുടെ മുഖാവരണം വിലക്കി സര്‍ക്കുലാര്‍ ഇറക്കിയതിനു പിന്നാലെ ഫസൽ ഗഫൂറിന് വധഭീഷണി. സംഭവത്തിൽ ഫസൽ ഗഫൂറിന്‍റെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. ഗള്‍ഫിൽ നിന്നാണ് ഫോണിൽ ഭീഷണിസന്ദേശമെത്തിയത്. സര്‍ക്കുലാര്‍ പിൻവലിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് തനിക്ക് ലഭിച്ച ഭീഷണിയെന്ന് ഫസൽ ഗഫൂര്‍ പരാതിയിൽ ചൂണ്ടിക്കാട്ടി. വ്യാജ പ്രൊഫൈൽ നിര്‍മിച്ചെന്ന് കാണിച്ചും അദ്ദേഹം പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. മുസ്ലിം സ്ത്രീകളുടെ നിഖാബ് നിരോധിച്ചു കൊണ്ട് എംഇഎസ് കോളേജ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അടുത്ത അധ്യയനം വര്‍ഷം മുതൽ മുഖാവരണം നിരോധിക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കിയത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നും എംഇഎസ് പ്രസിഡന്‍റ് ഫസൽ ഗഫൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലാണെങ്കിലും പൊതുസമൂഹത്തിന് അംഗീകരിക്കാനാകാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറിൽ വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ നിഖാബ് ധരിച്ചുകൊണ്ട് ക്ലാസിൽ വരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും എംഇഎസ് പുറത്തിറക്കിയ സര്‍ക്കുലറിൽ പറയുന്നു.
എംഇഎസിന്‍റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലാണെങ്കിലും പൊതുസമൂഹത്തിന് അംഗീകരിക്കാനാകാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറിൽ വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ നിഖാബ് ധരിച്ചുകൊണ്ട് ക്ലാസിൽ വരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും എംഇഎസ് പുറത്തിറക്കിയ സര്‍ക്കുലറിൽ പറയുന്നു.
എംഇഎസിന്‍റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.