തിരുവനന്തപുരം: കോവളത്തിനു സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ലാത്വിയൻ സ്വദേശി ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം നേരിട്ടത് കടുത്ത അവഗണനയെന്ന് ആരോപണം. കേസുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയെ കാണാനെത്തിയപ്പോള്‍ ലിഗയുടെ ഭര്‍ത്താവ് ആൻഡ്രൂവിനോടും സഹോദരി ഇൽസിയോടും അദ്ദേഹം ആക്രോശിച്ചതായി ഒപ്പമുണ്ടായിരുന്ന സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല പറഞ്ഞു.
പോലീസിനെ കൂടുതൽ പഠിപ്പിക്കേണ്ടെന്നും കൂടുതൽ പഠിപ്പിച്ചാൽ മറ്റ് മിസിങ് കേസുകള്‍ പോലെ ഇതിന്റെയും ഫയൽ ക്ലോസ് ചെയ്യുമെന്നും ഇൽസിയോടും ആന്‍ഡ്രൂസിനോടും ലോക്നാഥ് ബെഹ്റ ആക്രോശിച്ചതായി അശ്വതി ജ്വാല വെളിപ്പെടുത്തി. ഒടുവിൽ താങ്കളുടെ ഭാര്യയെയാണ് കാണാതായതെങ്കിൽ വീട്ടിൽ പോയിരുന്നു റിലാക്സ് ചെയ്യുമോയെന്ന് ആൻഡ്രൂ ചോദിച്ചപ്പോഴാണ് ബെഹ്റ തങ്ങളെ കേള്‍ക്കാനെങ്കിലും തയ്യാറായതെെന്ന് അശ്വതി പറഞ്ഞു.
ഡിജിപിയെ കാണാൻ ആദ്യദിവസം പോയി എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി ഉച്ച വരെ കാത്തിരുന്നെങ്കിലും പിറ്റേന്നു ചെല്ലാനായിരുന്നു മറുപടി. കാര്യം അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നും പിറ്റേന്നു വന്നപ്പോഴാണ് തങ്ങള്‍ക്കെതിരെ ഡിജിപി ആക്രോശിച്ചതെന്നും അശ്വതി പറഞ്ഞു.
മുൻകൂര്‍ അനുമതിയോടെ മുഖ്യമന്ത്രിയെ കാണാനായി മൂന്നുമണിക്കൂര്‍ കാത്തുനിന്നിട്ടും കാണാൻ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ക്കു മുൻപിലൂടെ മുഖ്യമന്ത്രി നടന്നു നീങ്ങുകയായിരുന്നു എന്നും അവര്‍ പറഞ്ഞു.
പോലീസിനെ കൂടുതൽ പഠിപ്പിക്കേണ്ടെന്നും കൂടുതൽ പഠിപ്പിച്ചാൽ മറ്റ് മിസിങ് കേസുകള്‍ പോലെ ഇതിന്റെയും ഫയൽ ക്ലോസ് ചെയ്യുമെന്നും ഇൽസിയോടും ആന്‍ഡ്രൂസിനോടും ലോക്നാഥ് ബെഹ്റ ആക്രോശിച്ചതായി അശ്വതി ജ്വാല വെളിപ്പെടുത്തി. ഒടുവിൽ താങ്കളുടെ ഭാര്യയെയാണ് കാണാതായതെങ്കിൽ വീട്ടിൽ പോയിരുന്നു റിലാക്സ് ചെയ്യുമോയെന്ന് ആൻഡ്രൂ ചോദിച്ചപ്പോഴാണ് ബെഹ്റ തങ്ങളെ കേള്‍ക്കാനെങ്കിലും തയ്യാറായതെെന്ന് അശ്വതി പറഞ്ഞു.
ഡിജിപിയെ കാണാൻ ആദ്യദിവസം പോയി എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി ഉച്ച വരെ കാത്തിരുന്നെങ്കിലും പിറ്റേന്നു ചെല്ലാനായിരുന്നു മറുപടി. കാര്യം അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നും പിറ്റേന്നു വന്നപ്പോഴാണ് തങ്ങള്‍ക്കെതിരെ ഡിജിപി ആക്രോശിച്ചതെന്നും അശ്വതി പറഞ്ഞു.
മുൻകൂര്‍ അനുമതിയോടെ മുഖ്യമന്ത്രിയെ കാണാനായി മൂന്നുമണിക്കൂര്‍ കാത്തുനിന്നിട്ടും കാണാൻ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ക്കു മുൻപിലൂടെ മുഖ്യമന്ത്രി നടന്നു നീങ്ങുകയായിരുന്നു എന്നും അവര്‍ പറഞ്ഞു.