തിരുവനന്തപുരം: 2024 ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ മദ്യവിൽപ്പനശാലകൾ അടച്ചിടും. ബുധനാഴ്ച (24-10-2024) വൈകിട്ട് ആറുമണി മുതൽ വോട്ടെടുപ്പ് ദിവസമായ വെള്ളിയാഴ്ച (26-04-2024) വൈകിട്ട് ആറുമണിവരെയാണ് സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടഞ്ഞുകിടക്കുക.
ബിവറേജുകളും ബാറുകളും ഈ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കില്ല. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല. വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റേറിയവും 26ന് തുറന്ന് പ്രവർത്തിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.
ബിവറേജുകളും ബാറുകളും ഈ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കില്ല. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല. വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റേറിയവും 26ന് തുറന്ന് പ്രവർത്തിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.