തിരുവനന്തപുരം: മൂന്ന് സീറ്റുകളിൽ ഒതുക്കിയതിൽ പ്രതിഷേധിച്ച് മുന്നണി യോഗം ബഹിഷ്കരിച്ച് എൽജെഡി. നേതാക്കളായ ശ്രേയാംസ് കുമാർ, ഷേക്ക് പി ഹാരിസ് എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. നാല് സീറ്റുകൾ വേണമെന്ന ആവശ്യം തള്ളിയതിനാലാണ് ഇരുവരും യോഗം ബഹിഷ്കരിച്ചത്.
ഷേക്ക് പി ഹാരിസിന് മത്സരിക്കാൻ അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്ന് നൽകണമെന്ന് എൽജെഡി ആവശ്യപ്പെട്ടിരുന്നു. എൽജെഡി, ജനതാദൾ എസ് എന്നീ പാർട്ടികൾക്ക് മൂന്ന് വീതം സീറ്റുകൾ നൽകാനാണ് ഇടതു മുന്നണിയുടെ തീരുമാനം.
വടകര, കൂത്തുപറമ്പ്, കൽപ്പറ്റ മണ്ഡലങ്ങൾ എൽജെഡിക്കും കോവളം, തിരുവല്ല, ചിറ്റൂർ മണ്ഡലങ്ങൾ ജനതാദൾ എസിനും നൽകാനാണ് തീരുമാനം. കോവളത്ത് നീലലോഹിതദാസ് നാടാറും ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും തിരുവല്ലയിൽ മാത്യു ടി തോമസുമാണ് മത്സരിക്കുന്നത്.
ഷേക്ക് പി ഹാരിസിന് മത്സരിക്കാൻ അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്ന് നൽകണമെന്ന് എൽജെഡി ആവശ്യപ്പെട്ടിരുന്നു. എൽജെഡി, ജനതാദൾ എസ് എന്നീ പാർട്ടികൾക്ക് മൂന്ന് വീതം സീറ്റുകൾ നൽകാനാണ് ഇടതു മുന്നണിയുടെ തീരുമാനം.
വടകര, കൂത്തുപറമ്പ്, കൽപ്പറ്റ മണ്ഡലങ്ങൾ എൽജെഡിക്കും കോവളം, തിരുവല്ല, ചിറ്റൂർ മണ്ഡലങ്ങൾ ജനതാദൾ എസിനും നൽകാനാണ് തീരുമാനം. കോവളത്ത് നീലലോഹിതദാസ് നാടാറും ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും തിരുവല്ലയിൽ മാത്യു ടി തോമസുമാണ് മത്സരിക്കുന്നത്.