തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കോടതികളിലും ഈ മാസം ഒമ്പതിന് ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. വളരെക്കാലമായി തീർപ്പാക്കാതെ കിടക്കുന്ന തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിനായാണ് ലോക് ആദാലത്ത് നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ കോടതികളിലും നടത്തുന്ന ലോക് അദാലത്തിന്‍റെ സേവനം പ്രയോജനപ്പെടുത്താൻ മുഴുവന്‍ ജനങ്ങളും തയ്യാറാകണമെന്ന് ഗവർണർ പി.സദാശിവം അഭ്യർത്ഥിച്ചു. കോടതി വ്യവഹാരങ്ങൾക്കു പുറമെ മോട്ടോർ വാഹന അപകട ക്ലെയിം, റവന്യൂ കേസുകൾ, ആദായവില്പന നികുതി സംബന്ധവും, വൈദ്യുതി-ജല വിതരണം (മോഷണക്കേസ് ഒഴികെ), ശമ്പളവും പെൻഷനുമുൾപ്പെടെയുള്ള സർവ്വീസ് കേസുകൾ, സർവ്വേ അതിർത്തി തർക്കങ്ങൾ, ബാങ്കിങ്, ഇൻഷുറൻസ്, ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം, തൊഴിൽത്തർക്കം, പിൻതുടർച്ചാവകാശത്തർക്കം, വസ്തു നികുതി തുടങ്ങി പല മേഖലകളിലുമുള്ള തർക്കങ്ങൾ ലോക്അദാലത്ത് കൈകാര്യം ചെയ്യും.
നിയമ അതോറിറ്റികളും സമിതികളുമായുള്ള ഫലപ്രദമായ സമ്പർക്കത്തിലൂടെ പരിഹരിക്കപ്പെടാത്ത തർക്കങ്ങൾ അദാലത്തിനു മുന്നിലെത്തിക്കാൻ അധികാരികളുടെ സജീവ സഹകരണം ഉണ്ടാകണമെന്ന് ഗവർണർ ഓർമ്മിപ്പിച്ചു. മോട്ടോർ വാഹന അപകട ക്ലെയിം, സർവ്വേ അതിർത്തി തർക്കങ്ങൾ, പിൻതുടർച്ചാവകാശത്തർക്കം തുടങ്ങി വിവിധ തലത്തിലുള്ള നിരവധി കേസുകളാണ് സംസ്ഥാനത്ത് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. ഇവ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിയാണ് ലോക് അദാലത്ത് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ കോടതികളും മാര്‍ച്ച് ഒമ്പതിന് ഇത്തരം കേസുകള്‍ക്ക് തീര്‍പ്പുണ്ടാക്കും.
നിയമ അതോറിറ്റികളും സമിതികളുമായുള്ള ഫലപ്രദമായ സമ്പർക്കത്തിലൂടെ പരിഹരിക്കപ്പെടാത്ത തർക്കങ്ങൾ അദാലത്തിനു മുന്നിലെത്തിക്കാൻ അധികാരികളുടെ സജീവ സഹകരണം ഉണ്ടാകണമെന്ന് ഗവർണർ ഓർമ്മിപ്പിച്ചു. മോട്ടോർ വാഹന അപകട ക്ലെയിം, സർവ്വേ അതിർത്തി തർക്കങ്ങൾ, പിൻതുടർച്ചാവകാശത്തർക്കം തുടങ്ങി വിവിധ തലത്തിലുള്ള നിരവധി കേസുകളാണ് സംസ്ഥാനത്ത് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. ഇവ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിയാണ് ലോക് അദാലത്ത് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ കോടതികളും മാര്‍ച്ച് ഒമ്പതിന് ഇത്തരം കേസുകള്‍ക്ക് തീര്‍പ്പുണ്ടാക്കും.