കോട്ടയം: കേരളാ കോൺഗ്രസിന് രണ്ടാം സീറ്റില്ലെന്ന് ഉറപ്പിച്ച് കോൺഗ്രസ്. കൊച്ചിയിൽ നടന്ന കോൺഗ്രസ്- കേരളാ കോൺഗ്രസ് മൂന്നാം ഘട്ട സീറ്റ് വിഭജന ചർച്ചയിലാണ് കോൺഗ്രസ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളെ ഒരു സീറ്റിൽ ഒതുക്കാനുള്ള ശ്രമമാണിതെന്ന് കെ എം മാണി പ്രതികരിച്ചു. കേരളാ കോൺഗ്രസ് വ്യാഴാഴ്ച ചേരുന്ന നേതൃത്വയോഗത്തിനു ശേഷം പ്രതികരിക്കുമെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. കേരളാ കോൺഗ്രസിന്റെ ഭാഗത്തുനിന്നും കെ എം മാണി, പി ജെ ജോസഫ്, ജോസ് കെ മാണി, മോൻസ് ജോസഫ്, ജോയി എബ്രഹാം എന്നിവരാണ് ചർച്ചയ്ക്കെത്തിയത്. ഇവരുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവരും ചർച്ചനടത്തി.
രണ്ട് സീറ്റിൽനിന്നും പിന്നോട്ടില്ലെന്ന് കടുംപിടുത്തം നടത്തിയ കേരളാ കോൺഗ്രസിനെ അനുനയിപ്പിക്കാൻ ഒരുമണിക്കൂറിലധികമാണ് ചർച്ച നടന്നത്. എന്നാൽ ഒറ്റസീറ്റുകൊണ്ട് തൃപ്തിപ്പെടണമെന്ന് കോൺഗ്രസ് തീർത്തുപറഞ്ഞു. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
രണ്ട് സീറ്റിൽനിന്നും പിന്നോട്ടില്ലെന്ന് കടുംപിടുത്തം നടത്തിയ കേരളാ കോൺഗ്രസിനെ അനുനയിപ്പിക്കാൻ ഒരുമണിക്കൂറിലധികമാണ് ചർച്ച നടന്നത്. എന്നാൽ ഒറ്റസീറ്റുകൊണ്ട് തൃപ്തിപ്പെടണമെന്ന് കോൺഗ്രസ് തീർത്തുപറഞ്ഞു. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.