ആപ്പ്ജില്ല

ലോറി ക്ലീനറുടേത് ദുരഭിമാനക്കൊലയെന്ന് സംശയം

വിജയ് കോയമ്പത്തൂരിലുള്ള പെൺകുട്ടിയുമായുള്ള പ്രണയത്തെത്തുടർന്ന് വിവാഹത്തിനായി മതം മാറിയിരുന്നെന്നു ബന്ധുക്കൾ മൊഴി നൽകിയതോടെയാണ് ദുരഭിമാനക്കൊലയാണോ എന്ന് പോലീസ് സംശയിക്കുന്നത്.

Samayam Malayalam 24 Jul 2018, 10:34 am
വാളയാർ: ചരക്കുലോറി ക്ലീനർ കല്ലേറിനെത്തുടർന്നു കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത. ക്ലീനറുടേത് ദുരഭിമാനകൊലയാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Samayam Malayalam HNR KILLIN


കോയമ്പത്തൂരിൽ നിന്നു കേരളത്തിലേക്കു പച്ചക്കറിയുമായെത്തിയ ലോറിയിലെ ക്ലീനർ കോയമ്പത്തൂർ അണ്ണൂർ വടക്കല്ലൂർ മുരുകേശന്റെ മകൻ മുബാറക്ക് ബാഷ എന്നു വിളിക്കുന്ന വിജയ് (21) ആണ് തിങ്കളാഴ്ച വെളുപ്പിന് കൊല്ലപ്പെട്ടത്.

വിജയ് കോയമ്പത്തൂരിലുള്ള പെൺകുട്ടിയുമായുള്ള പ്രണയത്തെത്തുടർന്ന് വിവാഹത്തിനായി മതം മാറിയിരുന്നെന്നു ബന്ധുക്കൾ മൊഴി നൽകിയതോടെയാണ് ദുരഭിമാനക്കൊലയാണോ എന്ന് പോലീസ് സംശയിക്കുന്നത്.

കഞ്ചിക്കോട് ഐടിഐയ്ക്കു സമീപമെത്തിയപ്പോൾ കാറിലും ബൈക്കിലുമായെത്തിയ പതിനഞ്ചംഗ സംഘം ദേശീയപാത സർവീസ് റോഡിൽ ലോറി തടഞ്ഞ് ആക്രമിച്ചെന്നാണ് ഡ്രൈവറുടെ ആദ്യമൊഴി. എന്നാൽ പിന്നീട്, കോയമ്പത്തൂരിലാണു സംഭവം നടന്നതെന്ന് ഇയാള്‍ മൊഴിമാറ്റുകയായിരുന്നു.

കോയമ്പത്തൂരിനും വാളയാറിനും ഇടയിൽ എട്ടിമടൈയിലാണ് വിജയ് അക്രമിക്കപ്പെട്ടതെന്നാണു പൊലീസിന്റെ നിഗമനം. എന്നാല്‍ കേരള– തമിഴ്നാട് പൊലീസ് സംഘം എട്ടിമടൈയിൽ നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ ചില്ലു പൊട്ടിയ തരത്തിൽ ആക്രമണം നടന്നതിനു തെളിവ് കണ്ടെത്തിയില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്