പമ്പ: മകരവിളക്ക് സീസണിലെ ശബരിമല വരുമാനത്തിൽ വൻ ഇടിവെന്ന് ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍. മകരവിളക്കുകാലത്തെ 18 ദിവസങ്ങളിൽ മാത്രം മുൻവര്‍ഷത്തേതിനെ അപേക്ഷിച്ച് നടവരവിൽ 36 കോടിയോളം രൂപയുടെ ഇടിവുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം മകരവിളക്ക് സീസണിലെ വരുമാനം 63 കോടി രൂപയാണ്. എന്നാൽ മുൻവര്‍ഷമാകട്ടെ ഇതേ കാലയളവിൽ 99.74 കോടിയോളം രൂപ വരുമാനമായി ലഭിച്ചിരുന്നു. എല്ലാ ഇനത്തിലുമുള്ള വരുമാനത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അപ്പം അരവണ വിൽപനയിൽ വൻ കുറവുണ്ടായതിനു പുറമെ കരാര്‍, നടവരവ് തുടങ്ങിയവയിലും വൻ ഇടിവുണ്ടായി. എന്നാൽ സംഭാവനയായി ലഭിക്കുന്ന തുകയിൽ മാത്രം നേരിയ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. യുവതീപ്രവേശനവിഷയത്തിൽ തുടരുന്ന പ്രതിഷേധങ്ങള്‍ മൂലം സന്നിധാനത്തെ അപ്പം, അരവണ വിൽപനയിൽ വൻ ഇടിവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മണ്ഡലകാലത്ത് ആരംഭിച്ച നഷ്ടം മകരവിളക്ക് സീസണിലും തുടരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിലവിൽ പുറത്തുവന്നത് 18 ദിവസത്തെ കണക്ക് മാത്രമാണ്. കൃത്യമായ നഷ്ടം എത്രയെന്ന് വിലയിരുത്താൻ മുഴുവൻ കണക്കുകൾ പുറത്തുവരേണ്ടി വരും
ഈ വര്‍ഷം മകരവിളക്ക് സീസണിലെ വരുമാനം 63 കോടി രൂപയാണ്. എന്നാൽ മുൻവര്‍ഷമാകട്ടെ ഇതേ കാലയളവിൽ 99.74 കോടിയോളം രൂപ വരുമാനമായി ലഭിച്ചിരുന്നു.
നിലവിൽ പുറത്തുവന്നത് 18 ദിവസത്തെ കണക്ക് മാത്രമാണ്. കൃത്യമായ നഷ്ടം എത്രയെന്ന് വിലയിരുത്താൻ മുഴുവൻ കണക്കുകൾ പുറത്തുവരേണ്ടി വരും