ആപ്പ്ജില്ല

മണിമാളിക വേണ്ട തല ചായ്ക്കാനൊരിടം: അശരണർക്ക് ക്യാബിൻ വീടുകൾ ഒരുക്കി ഒരു വൈദികൻ

2018ലെ പ്രളയകാലത്താണ് ഫാ ജിജോ കുര്യനും നാട്ടുകാരായ വോളന്റിയർമാരും ചേർന്ന് അശരണരായവർക്കുവേണ്ടി വീട് നിർമ്മിച്ചുകൊടുക്കാൻ തീരുമാനമെടുത്തത്. മഴക്കെടുതിയിൽ ഇടുക്കിയിൽ വീട് നഷ്ടപ്പെട്ടവർക്കും കൃത്യമായ രേഖകളില്ലാത്ത ഭൂമിയിൽ കഴിയുന്നവർക്കും ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യം. (ചിത്രങ്ങൾ കടപ്പാട്: ഫാ ജിജോ കുര്യൻ)



Samayam Malayalam 29 Jan 2020, 10:01 pm
2018ലെ പ്രളയകാലത്താണ് ഫാ ജിജോ കുര്യനും നാട്ടുകാരായ വോളന്റിയർമാരും ചേർന്ന് അശരണരായവർക്കുവേണ്ടി വീട് നിർമ്മിച്ചുകൊടുക്കാൻ തീരുമാനമെടുത്തത്. മഴക്കെടുതിയിൽ ഇടുക്കിയിൽ വീട് നഷ്ടപ്പെട്ടവർക്കും കൃത്യമായ രേഖകളില്ലാത്ത ഭൂമിയിൽ കഴിയുന്നവർക്കും ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യം. (ചിത്രങ്ങൾ കടപ്പാട്: ഫാ ജിജോ കുര്യൻ)
Samayam Malayalam low cost home cabin house for poor people in idukki
മണിമാളിക വേണ്ട തല ചായ്ക്കാനൊരിടം: അശരണർക്ക് ക്യാബിൻ വീടുകൾ ഒരുക്കി ഒരു വൈദികൻ




എന്തുകൊണ്ട് ക്യാബിൻ വീടുകൾ

2018ലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെട്ടവർക്കും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളില്ലാതെ സർക്കാരിൽ നിന്നും സഹായം ലഭിക്കാത്തവർക്കും മറ്റ് അശരണർക്കുംമാണ് പരിഗണിന. ഇവർക്ക് വീട് നിർമ്മിച്ചു നൽകുക എന്ന ആഗ്രഹത്തിൽ നിന്നാണ് ക്യാബിൻ വീടുകൾ എന്ന ആശയത്തിലേക്ക് ജിജോ കുര്യനും സംഘവും എത്തിച്ചേർന്നത്. പരിചരിക്കാൻ ബന്ധുക്കളില്ലാത്തവർക്കും കുടുംബനാഥൻ നഷ്ടപ്പെട്ട ഭാര്യക്കും കുട്ടികൾക്കുമൊക്കെയാണ് ഇവർ വീട് ഒരുക്കി നൽകിയത്. ഇതുവരെ 41 ചെറു വീടുകൾ ഇത്തരത്തിൽ ഫാ ജിജോ കുര്യനും സംഘവും ഒരുക്കി നൽകി.

41 വീടുകൾ

ഒന്നര വർഷം മുൻപ് ആരംഭിച്ച ഒരു ലളിതമായ ചിന്തയായിരുന്നു ക്യാബിൻ ഹൗസ്. പല രൂപഭാവങ്ങളിലൂടെ, പരീക്ഷണങ്ങളിലൂടെ, ജയപരാജയങ്ങളിലൂടെ, തിക്ത-മധുരാനുഭവങ്ങളിലൂടെ ക്യാബിൻ ഹൗസുകളിൽ നിന്ന് ഹെറിറ്റേജ് ഹോമുകൾ എന്ന സങ്കല്‌പത്തിലേയ്ക്ക് വളരുകയായിരുന്നു. ഇപ്പോൾ 41 വീടുകൾ പൂർത്തിയായി. മുന്നോട്ടുപോകുമ്പോൾ ഉറവിടങ്ങളിലേയ്ക്ക് ഒരു തിരഞ്ഞുനോട്ടം ആവശ്യമായി വരുന്നതായി തോന്നുന്നു. ഉത്ഭവലക്ഷ്യങ്ങൾ 4 ആയിരുന്നു: നനഞ്ഞൊലിച്ചും വെയിലേറ്റും കഴിയുന്നവരുടെ തലയ്ക്കുമുകളിൽ ഒരു കൂര, ഏറ്റവും ചുരുങ്ങിയ ചെലവിൽ ഒരു വീട്, നിർമ്മിതിയ്ക്ക് വളരെക്കുറച്ച് വിഭവങ്ങളുടെ ഉപയോഗം, ജനപങ്കാളിത്വവും സന്നദ്ധസേവനവുമുൾച്ചേർത്തുകൊണ്ടുള്ള ഒരു സാമൂഹ്യസേവനനിർമ്മിതി, ഫാ ജിജോ കുര്യൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ചെലവ് 1.5 ലക്ഷം മുതൽ 2.5 ലക്ഷം വരെ

“1.5 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെ മുതൽമുടക്കിൽ പണിയുന്ന ഏതാനും ബേസിക് മാതൃകകളാണ് ഉള്ളത്. ഗുണഭോക്താവിന്റെ കുടുംബത്തിന്റെ ആവശ്യമനുസരിച്ചാണ് മാതൃകകളെ നിശ്ചയിക്കുന്നത്. നാളിതുവരെ ചെയ്ത 90% വീടുകളുടേയും നിർമ്മിതി ഈ സൗഹൃദവലയിൽ ഉള്ളവരുടെ സന്മസ്സിൽ നിന്നും സാമ്പത്തീകസഹായത്തിൽനിന്നുമായിരുന്നു. കാലാകാലത്തോളം തുടരാൻ ഉദ്ദേശിക്കുന്ന ഒരു ചാരിറ്റിഘടന ഇതിനില്ല. സ്പോൺസർഷിപ്പ് അവസാനിക്കുന്ന ദിവസം അവസാനിക്കുന്ന ഒരു പ്രോജക്റ്റ്. ഇതിനപ്പുറം സ്പോൺസർ ചെയ്യുന്ന വ്യക്തികളുടേയും സംഘടനകളുടേയും പ്രൊമോഷൻ, സ്വീകരിക്കുന്ന വ്യക്തിയുടെ ആത്മാഭിമാനത്തെ ചൂഷണം ചെയ്യുന്ന ചാരിറ്റി, പണം കൈവശമുള്ളവർക്ക് കോട്ടേജുകളും ഫാംഹൗസുകളും പണിതുകൊടുക്കൽ കൂടിയ സ്വയർഫീറ്റ് വലിപ്പത്തിൽ കൂടുതൽ മുതൽ മുടക്കിൽ "ചെലവുകുറഞ്ഞ ഒരു ചെറിയ വീട്,"ഇവയൊന്നും ലക്ഷ്യത്തിലില്ല. ജിജോ കുര്യൻ പറയുന്നു.

വീട് നിർമ്മിക്കാൻ തൊഴിലുറപ്പുകാരുടെ സഹായവും

തൊഴിലുറപ്പുകാരുൾപ്പെടെ അശരണർക്കുള്ള വീട് നിർമ്മാണത്തിൽ വൈദികനായ ജിജോ കുര്യനെ സഹായിച്ചു. തിണ്ണ, കിടപ്പ് മുറി, തുറന്ന അടുക്കള, കക്കൂസ് എന്നിവ അടങ്ങുന്നതാണ് വീട്. മൂന്നോ, നാലോ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് രണ്ട് കിടപ്പു മുറികളും നിർമ്മിച്ചു. സിമന്റ് കട്ടകൾ ഉപയോഗിച്ചും സിമന്റ് ബോർഡുകളും ഉപയോഗിച്ചാണ് ഭിത്തിയുടെ നിർമ്മാണം. ഓട് ഉപയോഗിച്ച് മേഞ്ഞു. ഓടിന്റെ ഭാരം സ്റ്റീൽ കമ്പികളിലാണ് താങ്ങി നിർത്തുന്നത്. അടിത്തറയ്ക്ക് ഭാരം ഏൽപ്പിക്കാത്ത വിധത്തിലാണ് വീടുകളുടെ നിർമ്മാണം. താക്കോൽ ദാന ചടങ്ങുകൾ ഇല്ലാതെയാണ് വീട് കുടുംബത്തിന് നൽകുന്നത്. സ്വകാര്യ ചടങ്ങോടെയാണ് ഗൃഹപ്രവേശം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്