തൃശൂർ: വോട്ടുരേഖപ്പെടുത്തുന്നതിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എത്തിയത് ഹെലികോപ്റ്ററിൽ. മലേഷ്യയിലെ കോലലംപൂരിലായിരുന്ന യൂസഫലി തിരഞ്ഞെടുപ്പിന് തലേന്നാണ് തിരക്കുകൾ മാറ്റിവച്ച് നെടുമ്പാശ്ശേരിയിൽ എത്തിച്ചേര്‍ന്നത്. അതിനുശേഷം തിരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണിക്ക് അദ്ദേഹം സ്വന്തം ഹെലികോപ്റ്ററിൽ നാട്ടികയിലെ വീട്ടിലെത്തുകയായിരുന്നു. അതിനുശേഷം ഭാര്യ ഷാബിറയോടൊപ്പം എം.എ. യൂസഫലി താൻ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള എൽപി സ്കൂളിലെ 115-ാം ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് ഏറെ തിരക്കുകള്‍ക്കിടയിലും വോട്ടാവകാശം നിർവഹിക്കുവാൻ എത്തിച്ചേരുന്നതെന്ന് എം.എ. യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കുറി നിരവധി പ്രമുഖരാണ് രാവിലെ തന്നെ വോട്ടിങ് രേഖപ്പെടുത്തിയത്. ബൂത്തുകളിലെത്തി അവര്‍ ക്യൂവിൽ നിന്ന് വോട്ടിങ് രേഖപ്പെടുത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ ഏവര്‍ക്കും പോളിങ് ബൂത്തിലെത്തി വോട്ടുചെയ്യാനുള്ള വലിയ പ്രേരണയുമാകുമായിരുന്നു.
ഇത് രണ്ടാം തവണയാണ് ഏറെ തിരക്കുകള്‍ക്കിടയിലും വോട്ടാവകാശം നിർവഹിക്കുവാൻ എത്തിച്ചേരുന്നതെന്ന് എം.എ. യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കുറി നിരവധി പ്രമുഖരാണ് രാവിലെ തന്നെ വോട്ടിങ് രേഖപ്പെടുത്തിയത്. ബൂത്തുകളിലെത്തി അവര്‍ ക്യൂവിൽ നിന്ന് വോട്ടിങ് രേഖപ്പെടുത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ ഏവര്‍ക്കും പോളിങ് ബൂത്തിലെത്തി വോട്ടുചെയ്യാനുള്ള വലിയ പ്രേരണയുമാകുമായിരുന്നു.