തിരുവനന്തപുരം: യുവതീ പ്രവേശനത്തിനെതിരെ ശബരിമല കർമ്മസമിതി നടത്തിയ മാർച്ചിനിടെയുണ്ടായ കല്ലേറിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മറുപടിയുമായി എം ബി രാജേഷ് എം പി. സിപിഎം ഓഫീസ് അക്രമിക്കാൻ പോയ സംഘത്തിലൊരാളാണ് കൊല്ലപ്പെട്ടത്, നിഷ്കളങ്കനായ വഴിപോക്കനല്ല. അക്രമാസക്തമായ ആൾക്കൂട്ടത്തിലെ ഒരു അംഗമാണ് മരിച്ചത്. താൻ മരണത്തെ ന്യായീകരിക്കുകയല്ല. അഘാതമായ ദുഖമുണ്ടെന്നും എം ബി രാജേഷ് ഏഷ്യാനെറ്റിലെ ചർച്ചയ്ക്കിടെ പറഞ്ഞു. അക്രമാസക്തമായ ആൾക്കൂട്ടത്തിൽ ചേരുമ്പോൾ ഇത്തരം അപകട സാധ്യതകൂടി ഉണ്ടെന്ന് ഓർമ്മിക്കണം. പ്രതിഷേധ റാലി സിപിഎം ഓഫീസിനെതിരെ കല്ലെറിയുമ്പോൾ അത് ഏതുതരത്തിലുള്ള പ്രതിഷേധമാണെന്നും എം ബി രാജേഷ് ചോദിച്ചു. ഒരുതരത്തിലുള്ള സംഘർഷവും ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രകോപനങ്ങളിലൊന്നും പാർടി പ്രവർത്തകർ കുടുങ്ങാൻ പാടില്ലെന്ന് പറഞ്ഞത്. ആർഎസ്എസിന്റെയോ ബിജെപിയുടേയോ നേതാക്കൾ ഉത്തരവാദിത്വത്തോടെ അക്രമ സംഭവങ്ങളിൽനിന്നും വിട്ടു നിൽക്കാൻ പ്രവർത്തകരോട് പറഞ്ഞോ എന്നും രാജേഷ് ചോദിച്ചു.
പന്തളത്തെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു മുകളിൽനിന്നുണ്ടായ കല്ലേറിലാണ് ചന്ദ്രൻ ഉണ്ണിത്താൻ കൊല്ലപ്പെട്ടത്. ചന്ദ്രന്റെ കൊലപാതകം ആസൂത്രതമാണെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നവരെ എറിയാൻ നേരത്തെ കല്ലും കട്ടകളും പ്രതികൾ മാവേലിക്കര റോഡിലുള്ള സിപിഎം ഓഫീസിൽ ശേഖരിച്ചുവെച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കല്ലുകൊണ്ട് എറിഞ്ഞാൽ ആരാണ് മരിക്കുക. ചന്ദ്രന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിർഭാഗ്യം. സിപിഎം ഓഫീസിന് കല്ലെറിയാൻ പോകരുതായിരുന്നു, നാലടി ഇങ്ങോട്ടടിക്കുമ്പോ ഒരടി അങ്ങോട്ടടിക്കുക സ്വാഭാവികമാണ്. ഇന്ദിരാ ഗാന്ധിയുടെ മരണശേഷമുണ്ടായ സിഖ് കൂട്ടക്കൊലയുടെ പേരിലാണ് കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ ജയിലിൽ കിടക്കുന്നത്- തലശ്ശേരി എംഎൽഎ എ എൻ ഷംസീർ പറഞ്ഞിരുന്നു.
പന്തളത്തെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു മുകളിൽനിന്നുണ്ടായ കല്ലേറിലാണ് ചന്ദ്രൻ ഉണ്ണിത്താൻ കൊല്ലപ്പെട്ടത്. ചന്ദ്രന്റെ കൊലപാതകം ആസൂത്രതമാണെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നവരെ എറിയാൻ നേരത്തെ കല്ലും കട്ടകളും പ്രതികൾ മാവേലിക്കര റോഡിലുള്ള സിപിഎം ഓഫീസിൽ ശേഖരിച്ചുവെച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കല്ലുകൊണ്ട് എറിഞ്ഞാൽ ആരാണ് മരിക്കുക. ചന്ദ്രന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിർഭാഗ്യം. സിപിഎം ഓഫീസിന് കല്ലെറിയാൻ പോകരുതായിരുന്നു, നാലടി ഇങ്ങോട്ടടിക്കുമ്പോ ഒരടി അങ്ങോട്ടടിക്കുക സ്വാഭാവികമാണ്. ഇന്ദിരാ ഗാന്ധിയുടെ മരണശേഷമുണ്ടായ സിഖ് കൂട്ടക്കൊലയുടെ പേരിലാണ് കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ ജയിലിൽ കിടക്കുന്നത്- തലശ്ശേരി എംഎൽഎ എ എൻ ഷംസീർ പറഞ്ഞിരുന്നു.