തിരുവനന്തപുരം: നിവേദനം നല്‍കാനായി എത്തിയ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപിയിലേയ്ക്ക് ക്ഷണിച്ചെന്ന സിപിഎം എംപി ഝര്‍ണാ ദാസിന്റെ ആരോപണത്തിന് പിന്നാലെ അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എം ബി രാജേഷ്. അമിത് ഷായ്ക്ക് ആളു തെറ്റിപ്പോയെന്നും അദ്ദേഹം സംസാരിച്ചത് ഒരു കമ്മ്യൂണിസ്റ്റിനോടാണെന്നും എം ബി രാജേഷ് പറഞ്ഞു.തനിക്ക് ഝര്‍ണാ ദാസിനെ പത്ത് വര്‍ഷമായി അറിയാമെന്നും അവര്‍ അസാമാന്യ ധീരയായ വനിതാണെന്നും എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ”എനിക്കവരെ 10 വര്‍ഷമായിട്ടറിയാം. അന്നും അവര്‍ രാജ്യസഭയില്‍ ത്രിപുരയില്‍ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയില്‍ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളില്‍ അവരുടെ വീടാക്രമിച്ച തീവ്രവാദികള്‍ കണ്മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. അക്കാലത്ത് ജീവൻ പണയപ്പെടുത്തിയാണ് അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ പ്രവര്‍ത്തിച്ചതെന്നും അവരെയാണ് അമിത് ഷാ ബിജെപിയിൽ ചേരാൻ ക്ഷണിച്ചതെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി.
ത്രിപുരയിൽ നിന്നുള്ള ഏക സിപിഎം എംപിയാണ് ഝര്‍ണാ ദാസ്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ നിവേദനം നല്‍കാനായി കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രാജ്യസഭാ എംപിയായ ഝര്‍ണാ ദാസ് അമിത് ഷായെ കണ്ടത്. കൂടിക്കാഴ്ചയ്ക്കിടെ അമിത് ഷാ തന്നെ ബിജെപിയിലേയ്ക്ക് ചേരാൻ ക്ഷണിച്ചെന്നാണ് ഝര്‍ണയുടെ ആരോപണം. എന്നാൽ ബിജെപിയിൽ ചേരാൻ ഒരുക്കമല്ലെന്നും താൻ ഒറ്റയ്ക്കാണെങ്കിലും ബിജെപിയ്ക്കെതിരെ പൊരുതുമെന്നുമായിരുന്നു അവരുടെ മറുപടി.
രാവിലെ ഏഴ് മണിയോടെയാണ് വിശദമായ നിവേദനം നല്‍കാനായി താൻ അമിത് ഷായെ കാണാനെത്തിയതെന്നാണ് ഝര്‍ണാ ദാസ് വെളിപ്പെടുത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടന്നത്. അദ്ദേഹം തമാശ പറഞ്ഞതാണോ എന്ന് എനിക്ക് അറിയില്ല. പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. നിങ്ങള്‍ ആ പാര്‍ട്ടിയിലാണോ നിങ്ങള്‍ ഞങ്ങളുടെ കൂടെ (ബിജെപിയ്ക്കൊപ്പം ) ചേരൂ. ഞാൻ ചോദിച്ചു എന്തിനാണെന്ന്. ഞാൻ നിങ്ങളെ കണ്ടത് ബിജെപി അധ്യക്ഷനെന്ന നിലയിലല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയന്ന നിലയിൽ നിവേദനം സമര്‍പ്പിക്കാനാണ്. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ഝര്‍ണാ ദാസ് വിവരിച്ചത് ഇങ്ങനെയാണ്.
ഞാൻ പറഞ്ഞു ഇങ്ങനെ സംസാരിക്കരുതെന്ന്. ഞാൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗമാണ്. പാര്‍ട്ടിയ്ക്ക് ഒരംഗമേ ഉള്ളൂവെങ്കിലും ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ പോരാടും. അവര്‍ പറഞ്ഞു.
ഝര്‍ണാ സിങിന്റെ വാക്കുകളെ പ്രത്യയശാസ്ത്ര പ്രതിബന്ധത എന്നായിരുന്നു എം ബി രാജേഷ് വിശേഷിപ്പിച്ചത്. നിലപാടും പ്രത്യയ ശാസ്ത്രത്തോടുള്ള പ്രതിബന്ധതയും ഇല്ലാത്തതു കൊണ്ടാണ് അമിത് ഷാ ഒന്നു വിരൽ ഞൊടിച്ചപ്പോള്‍ കര്‍ണാടകയിലെയും ഗോവയിലെയും കോൺഗ്രസ് പ്രതിനിധികള്‍ പിന്നാലെ പോയതെന്നും രാജേഷ് പറഞ്ഞു. അത് തിരിച്ചറിയുന്നതു കൊണ്ടാണ് രാഹുൽ ഗാന്ധി രാജി വെച്ചു പോയതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിനു വേണ്ടി അടിയറവ് വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാര്‍ഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝര്‍ണക്ക് അഭിവാദ്യങ്ങള്‍ എന്നു പറഞ്ഞാണ് എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അമിത് ഷാ നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങള്‍ സംസാരിച്ചത്. ഝര്‍ണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വര്‍ഷമായിട്ടറിയാം. അന്നും അവര്‍ രാജ്യസഭയില്‍ ത്രിപുരയില്‍ നിന്നുള്ള ഏക എം പിയാണ്.
ത്രിപുരയില്‍ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളില്‍ അവരുടെ വീടാക്രമിച്ച തീവ്രവാദികള്‍ കണ്മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവന് പണയം വെച്ചാണ് ചെങ്കൊടിയേന്തി അവര്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. അവരെയാണ് ഒരു നിവേദനം നല്കാന് ചെന്നപ്പോള്‍ അമിത് ഷാ ബി.ജെ.പി.യില്‍ ചേരാന്‍ ക്ഷണിച്ചത്.
‘ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല ‘ എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝ ര്‍ ണ ഇത്രയും കൂടി കൂറുമാറാന്‍ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്. ‘ ഒരു മാര്‍ക്സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും ‘. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക.
നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കര്‍ണാടകയിലേയും ഗോവയിലേയുമൊക്കെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ അമിത് ഷാ ഒരു വിരല്‍ ഞൊടിച്ചപ്പോള്‍ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുല്‍ രാജിവെച്ച് പോയതും.
പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാര്‍ഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝര്‍ണക്ക് അഭിവാദ്യങ്ങള്‍.
ലാല്‍സലാം ഝര്‍ണാദാസ്
ത്രിപുരയിൽ നിന്നുള്ള ഏക സിപിഎം എംപിയാണ് ഝര്‍ണാ ദാസ്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ നിവേദനം നല്‍കാനായി കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രാജ്യസഭാ എംപിയായ ഝര്‍ണാ ദാസ് അമിത് ഷായെ കണ്ടത്. കൂടിക്കാഴ്ചയ്ക്കിടെ അമിത് ഷാ തന്നെ ബിജെപിയിലേയ്ക്ക് ചേരാൻ ക്ഷണിച്ചെന്നാണ് ഝര്‍ണയുടെ ആരോപണം. എന്നാൽ ബിജെപിയിൽ ചേരാൻ ഒരുക്കമല്ലെന്നും താൻ ഒറ്റയ്ക്കാണെങ്കിലും ബിജെപിയ്ക്കെതിരെ പൊരുതുമെന്നുമായിരുന്നു അവരുടെ മറുപടി.
രാവിലെ ഏഴ് മണിയോടെയാണ് വിശദമായ നിവേദനം നല്‍കാനായി താൻ അമിത് ഷായെ കാണാനെത്തിയതെന്നാണ് ഝര്‍ണാ ദാസ് വെളിപ്പെടുത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടന്നത്. അദ്ദേഹം തമാശ പറഞ്ഞതാണോ എന്ന് എനിക്ക് അറിയില്ല. പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. നിങ്ങള്‍ ആ പാര്‍ട്ടിയിലാണോ നിങ്ങള്‍ ഞങ്ങളുടെ കൂടെ (ബിജെപിയ്ക്കൊപ്പം ) ചേരൂ. ഞാൻ ചോദിച്ചു എന്തിനാണെന്ന്. ഞാൻ നിങ്ങളെ കണ്ടത് ബിജെപി അധ്യക്ഷനെന്ന നിലയിലല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയന്ന നിലയിൽ നിവേദനം സമര്‍പ്പിക്കാനാണ്. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ഝര്‍ണാ ദാസ് വിവരിച്ചത് ഇങ്ങനെയാണ്.
ഞാൻ പറഞ്ഞു ഇങ്ങനെ സംസാരിക്കരുതെന്ന്. ഞാൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗമാണ്. പാര്‍ട്ടിയ്ക്ക് ഒരംഗമേ ഉള്ളൂവെങ്കിലും ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ പോരാടും. അവര്‍ പറഞ്ഞു.
ഝര്‍ണാ സിങിന്റെ വാക്കുകളെ പ്രത്യയശാസ്ത്ര പ്രതിബന്ധത എന്നായിരുന്നു എം ബി രാജേഷ് വിശേഷിപ്പിച്ചത്. നിലപാടും പ്രത്യയ ശാസ്ത്രത്തോടുള്ള പ്രതിബന്ധതയും ഇല്ലാത്തതു കൊണ്ടാണ് അമിത് ഷാ ഒന്നു വിരൽ ഞൊടിച്ചപ്പോള്‍ കര്‍ണാടകയിലെയും ഗോവയിലെയും കോൺഗ്രസ് പ്രതിനിധികള്‍ പിന്നാലെ പോയതെന്നും രാജേഷ് പറഞ്ഞു. അത് തിരിച്ചറിയുന്നതു കൊണ്ടാണ് രാഹുൽ ഗാന്ധി രാജി വെച്ചു പോയതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിനു വേണ്ടി അടിയറവ് വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാര്‍ഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝര്‍ണക്ക് അഭിവാദ്യങ്ങള്‍ എന്നു പറഞ്ഞാണ് എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അമിത് ഷാ നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങള്‍ സംസാരിച്ചത്. ഝര്‍ണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വര്‍ഷമായിട്ടറിയാം. അന്നും അവര്‍ രാജ്യസഭയില്‍ ത്രിപുരയില്‍ നിന്നുള്ള ഏക എം പിയാണ്.
ത്രിപുരയില്‍ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളില്‍ അവരുടെ വീടാക്രമിച്ച തീവ്രവാദികള്‍ കണ്മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവന് പണയം വെച്ചാണ് ചെങ്കൊടിയേന്തി അവര്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. അവരെയാണ് ഒരു നിവേദനം നല്കാന് ചെന്നപ്പോള്‍ അമിത് ഷാ ബി.ജെ.പി.യില്‍ ചേരാന്‍ ക്ഷണിച്ചത്.
‘ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല ‘ എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝ ര്‍ ണ ഇത്രയും കൂടി കൂറുമാറാന്‍ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്. ‘ ഒരു മാര്‍ക്സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും ‘. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക.
നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കര്‍ണാടകയിലേയും ഗോവയിലേയുമൊക്കെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ അമിത് ഷാ ഒരു വിരല്‍ ഞൊടിച്ചപ്പോള്‍ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുല്‍ രാജിവെച്ച് പോയതും.
പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാര്‍ഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝര്‍ണക്ക് അഭിവാദ്യങ്ങള്‍.
ലാല്‍സലാം ഝര്‍ണാദാസ്