കോഴിക്കോട്: മാതാപിതാക്കളുടെ മരണാനന്തരം മാത്രം മക്കൾക്ക് സ്വത്തുക്കളിൽ അവകാശം ലഭിക്കാൻ പാടുള്ളൂവെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. കേരളത്തിൽ മക്കൾ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കളുടെ എണ്ണം വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജോസഫൈന്റെ പരാമർശം. കോഴിക്കോട് ടൗൺഹാളിൽ വയോജന വനിതാ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോസഫൈൻ.
നിലവിലെ വയോജന നിയമം ശക്തമല്ലെന്ന് ജോസഫൈൻ ആരോപിച്ചു. വനിതാ കമ്മീഷന് മക്കൾ ഉപേക്ഷിക്കുന്ന വൃദ്ധരായ അമ്മമാർ നൽകുന്ന പരാതികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണെന്നും ജോസഫൈൻ വ്യക്തമാക്കി. തുല്യ വരുമാനം ലഭിക്കുന്ന തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവ് വരുന്ന അവസ്ഥക്കും മാറ്റം വരണമെന്നും ജോസഫൈൻ വ്യക്തമാക്കി. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ വൃദ്ധസദനങ്ങൾ പരിശോധിച്ച് ആവശ്യമായ സൗകര്യങ്ങൾ നൽകണമെന്നും ജോസഫൈൻ പറഞ്ഞു.
നിലവിലെ വയോജന നിയമം ശക്തമല്ലെന്ന് ജോസഫൈൻ ആരോപിച്ചു. വനിതാ കമ്മീഷന് മക്കൾ ഉപേക്ഷിക്കുന്ന വൃദ്ധരായ അമ്മമാർ നൽകുന്ന പരാതികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണെന്നും ജോസഫൈൻ വ്യക്തമാക്കി. തുല്യ വരുമാനം ലഭിക്കുന്ന തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ കുറവ് വരുന്ന അവസ്ഥക്കും മാറ്റം വരണമെന്നും ജോസഫൈൻ വ്യക്തമാക്കി. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ വൃദ്ധസദനങ്ങൾ പരിശോധിച്ച് ആവശ്യമായ സൗകര്യങ്ങൾ നൽകണമെന്നും ജോസഫൈൻ പറഞ്ഞു.