കൊച്ചി: തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ സിപിഐയുടെ മേൽ പ്രശംസ ചൊരിഞ്ഞ് കെപിസിസി പ്രസിഡൻ്റ് എംഎം ഹസ്സൻ. പ്രതിപക്ഷമെന്ന നിലയ്ക്ക് യുഡിഎഫ് ആലപ്പുഴയി. വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചെങ്കിലും തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാക്കിത്തീര്‍ത്തത് സിപിഐയുടെ ഇടപെടലാണെന്ന് എംഎം ഹസ്സൻ കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഐയുടെ ആദര്‍ശപരമായ നിലപാടിനെ അഭിനന്ദിക്കുന്നതായും ഹസ്സൻ പറഞ്ഞു.
അഴിമതിയുടെ കാര്യത്തിൽ സിപിഎമ്മും സിപിഐയും രണ്ട് ദ്രുവങ്ങളിലാണെന്നും തോമസ് ചാണ്ടിയ്ക്കെതിരെ സിപിഐ ഏതറ്റം വരെയും പോകുമെന്നതാണ് മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിലൂടെ കണ്ടതെന്നും ഹസ്സൻ പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകര്‍ന്നെന്ന് ആരോപിച്ച ഹസ്സൻ രാഷ്ട്രീയ അടിത്തറ തകര്‍ന്ന എൽഡിഎഫ് പിരിച്ചുവിടണമെന്നും അഭിപ്രായപ്പെട്ടു.
ബാര്‍ കോഴ കേസിൽ മുൻമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് പിണറായി വിജയൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് വായിച്ച ഹസ്സൻ കെഎം മാണി എന്നതിനു പകരം തോമസ് ചാണ്ടി എന്നാക്കിയാൽ ബാക്കിയെല്ലാം ഇന്നത്തെ സാഹചര്യത്തിനു യോജിച്ചതാണെന്നും പരിഹസിച്ചു. എന്നാൽ ബാര്‍ കോഴ വിഷയത്തിൽ എൽഡിഎഫ് നിലപാട് ശരിയായിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലേ എന്നായിരുന്നു മറുപടി.
അഴിമതിയുടെ കാര്യത്തിൽ സിപിഎമ്മും സിപിഐയും രണ്ട് ദ്രുവങ്ങളിലാണെന്നും തോമസ് ചാണ്ടിയ്ക്കെതിരെ സിപിഐ ഏതറ്റം വരെയും പോകുമെന്നതാണ് മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിലൂടെ കണ്ടതെന്നും ഹസ്സൻ പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകര്‍ന്നെന്ന് ആരോപിച്ച ഹസ്സൻ രാഷ്ട്രീയ അടിത്തറ തകര്‍ന്ന എൽഡിഎഫ് പിരിച്ചുവിടണമെന്നും അഭിപ്രായപ്പെട്ടു.
ബാര്‍ കോഴ കേസിൽ മുൻമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് പിണറായി വിജയൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് വായിച്ച ഹസ്സൻ കെഎം മാണി എന്നതിനു പകരം തോമസ് ചാണ്ടി എന്നാക്കിയാൽ ബാക്കിയെല്ലാം ഇന്നത്തെ സാഹചര്യത്തിനു യോജിച്ചതാണെന്നും പരിഹസിച്ചു. എന്നാൽ ബാര്‍ കോഴ വിഷയത്തിൽ എൽഡിഎഫ് നിലപാട് ശരിയായിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലേ എന്നായിരുന്നു മറുപടി.