കൊട്ടാരക്കര: ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാൻ ഇനിയും പോലീസ് സംരക്ഷണം നൽകുമെന്ന് ആവർത്തിച്ച് മന്ത്രി എം.എം മണി. താനും ആയിഷ പോറ്റി എംഎൽഎയും അടക്കമുള്ളവർ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് ദേവസ്വം ബോർഡ് ഭരിക്കുന്നത്. അബ്ദുൽ മജീദ് രക്തസാക്ഷിത്വ ദിനം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേവസ്വം ബോർഡ് പറയുന്നത് പോലെ ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളുടെ പ്രായം അളക്കാൻ കഴിയുമോന്ന് അറിയില്ലെന്നും മന്ത്രി വ്യകത്മാക്കി. സുപ്രീം കോടതി വിധി സർക്കാരിന് നടപ്പാക്കിയേ പറ്റൂ. ലിംഗ സമത്വത്തിന്റെ പേരിൽ സ്ത്രീകൾ ശബരിമല ദർശനം നടത്തണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ കോടതി വിധിക്ക് അനുകൂലമായ നടപടി മാത്രമേ സർക്കാർ കൈക്കൊള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
സിപിഎം വിചാരിച്ചാൽ അമ്പതിനായിരം യുവതികളെ എങ്കിലും ആരുടേയും എതിർപ്പില്ലാതെ സിപിഎമ്മിന് ശബരിമലയിൽ എത്തിക്കാം. എന്നാൽ അത് സിപിഎമ്മിന്റെ പണിയല്ല. തന്ത്രിയെ നിയമിച്ചത് ദേവസ്വം ബോർഡാണ് അല്ലാതെ അയ്യപ്പനല്ല എന്നും മന്ത്രി കൊട്ടാരക്കരയിൽ പറഞ്ഞു. ശബരിമല തന്ത്രിക്ക് ഭാര്യയും മക്കളുമുണ്ട്. അതിനാൽ സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന് പറയുന്നത് കളവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിപിഎം വിചാരിച്ചാൽ അമ്പതിനായിരം യുവതികളെ എങ്കിലും ആരുടേയും എതിർപ്പില്ലാതെ സിപിഎമ്മിന് ശബരിമലയിൽ എത്തിക്കാം. എന്നാൽ അത് സിപിഎമ്മിന്റെ പണിയല്ല. തന്ത്രിയെ നിയമിച്ചത് ദേവസ്വം ബോർഡാണ് അല്ലാതെ അയ്യപ്പനല്ല എന്നും മന്ത്രി കൊട്ടാരക്കരയിൽ പറഞ്ഞു. ശബരിമല തന്ത്രിക്ക് ഭാര്യയും മക്കളുമുണ്ട്. അതിനാൽ സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്ന് പറയുന്നത് കളവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.