തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടു പോകുന്നകിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ വേണമെന്ന വിലയിരുത്തലിലാണ് നടപടി.
Also Read: രണ്ടാം വട്ടവും ജസീന്ത! മഹാമാരിയ്ക്കിടെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ച് ന്യൂ സീലാൻഡ് പ്രധാനമന്ത്രി
കടുത്ത നടുവേദനയാണെന്ന് ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. പരിശോധനയില്‍ ഡിസ്‌ക് തകരാര്‍ കണ്ടെത്തിയിരുന്നു. ശിവശങ്കറിന് ഹൃദയസംബന്ധമായ അസുഖങ്ങളില്ല. രക്തസമ്മര്‍ദം സാധാരണ നിലയിലാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാവിലെ ശിവശങ്കറിനെ ആന്‍ജിയോഗ്രാമിന് വിധേയമാക്കിയിരുന്നു. ആന്‍ജിയോഗ്രാമില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇസിജിയില്‍ നേരിയ വ്യത്യാസം ഉണ്ട്. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ പ്രവേശിപ്പിച്ച കരമനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയിരുന്നു. വിദഗ്ധ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കണമെന്നും ഇതിനായി എം ശിവശങ്കറിനെ ആശുപത്രി മാറ്റണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
Also Read: 'പ്രവാചക നിന്ദ': ഫ്രാൻസിൽ അധ്യാപകന്റെ തലയറുത്ത സംഭവത്തിൽ ഒന്‍പത് പേര്‍ അറസ്റ്റിൽ
വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ശിവശങ്കറെ കരമനയിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചത്. കസ്റ്റംസ് വാഹനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ വാഹനത്തിലാണ് ശിവശങ്കറെ ആശുപത്രിയിലാക്കിയത്.
Also Read: രണ്ടാം വട്ടവും ജസീന്ത! മഹാമാരിയ്ക്കിടെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ച് ന്യൂ സീലാൻഡ് പ്രധാനമന്ത്രി
കടുത്ത നടുവേദനയാണെന്ന് ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. പരിശോധനയില്‍ ഡിസ്‌ക് തകരാര്‍ കണ്ടെത്തിയിരുന്നു. ശിവശങ്കറിന് ഹൃദയസംബന്ധമായ അസുഖങ്ങളില്ല. രക്തസമ്മര്‍ദം സാധാരണ നിലയിലാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാവിലെ ശിവശങ്കറിനെ ആന്‍ജിയോഗ്രാമിന് വിധേയമാക്കിയിരുന്നു. ആന്‍ജിയോഗ്രാമില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇസിജിയില്‍ നേരിയ വ്യത്യാസം ഉണ്ട്. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ പ്രവേശിപ്പിച്ച കരമനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയിരുന്നു. വിദഗ്ധ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കണമെന്നും ഇതിനായി എം ശിവശങ്കറിനെ ആശുപത്രി മാറ്റണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
Also Read: 'പ്രവാചക നിന്ദ': ഫ്രാൻസിൽ അധ്യാപകന്റെ തലയറുത്ത സംഭവത്തിൽ ഒന്‍പത് പേര്‍ അറസ്റ്റിൽ
വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ശിവശങ്കറെ കരമനയിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചത്. കസ്റ്റംസ് വാഹനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ വാഹനത്തിലാണ് ശിവശങ്കറെ ആശുപത്രിയിലാക്കിയത്.