ആപ്പ്ജില്ല

ശിവശങ്കറെ ഇന്ന് വാര്‍ഡിലേക്ക് മാറ്റും; മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരും

നടുവേദനയില്‍ വിദഗ്ധ ചികിത്സയ്ക്കു വേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിലേക്ക് നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Samayam Malayalam 19 Oct 2020, 7:18 am
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റിയേക്കും. എന്നാല്‍, ശിവശങ്കര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതില്‍ ഒത്തുകളിയെന്നാണ് കസ്റ്റംസ് പറയുന്നത്.
Samayam Malayalam M Sivasankar (1)
എം ശിവശങ്കര്‍ (Photo: Facebook)


Also Read: കേന്ദ്ര ആരോഗ്യ മന്ത്രിയോട് സംസാരിച്ചു; 'കേരളത്തിന്റെ അവസ്ഥ പാഠമാക്കണമെന്നാണ് പറഞ്ഞത്': കെകെ ശൈലജ

നടുവേദനയില്‍ വിദഗ്ധ ചികിത്സയ്ക്കു വേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിലേക്ക് നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍, ശിവശങ്കറിനെ തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തി ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നും ഇല്ലെന്നാണ് വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ അഭിപ്രായം. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കും.

ഡിസ്‌കിന് തകരാറല്ലാതെ, കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത ശിവശങ്കറിന് ചികിത്സയുടെ പേരില്‍ സുരക്ഷിതതാവളം ഒരുക്കിയിരിക്കുകയാണെന്ന വിലയിരുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. അസ്ഥിരോഗവിഭാഗം ഐസിയുവില്‍ കഴിയുന്ന ശിവശങ്കറിന് ശക്തമായ സുരക്ഷാസംവിധാനമാണ് ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.

Also Read: ശീതീകരിച്ച ഭക്ഷണ പാക്കറ്റിനു മുകളിൽ സജീവ കൊവിഡ് വൈറസ്; കണ്ടെത്തലുമായി ചൈന

ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹര്‍ജി നല്‍കിയാല്‍ ശക്തമായി എതിര്‍ക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കസ്റ്റംസ് വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്