തിരുവനന്തപുരം: ഉറച്ച നിലപാടുകളും രാഷ്ട്രീയബോധവുമുള്ള എഴുത്ത് കൊണ്ട് മലയാള സാഹിത്യ ലോകത്ത് നിറഞ്ഞു നിന്ന എഴുത്തുകാരൻ എം സുകുമാരന് കേരളത്തിൻെറ അന്ത്യാഞ്‍ജലി. ഇന്നലെ അന്തരിച്ച അദ്ദേഹത്തിൻെറ സംസ്കാരം ഇന്ന് വൈകീട്ട് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. തിരുവനന്തപുരത്തുള്ള വീട്ടിലാണ് മൃതദേഹം ഇപ്പോള്‍ ഉള്ളത്.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. 74 വയസ്സായിരുന്നു. 2016ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 1976ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. ചുവന്ന ചിഹ്നങ്ങള്‍, ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
1943ൽ പാലക്കാട് ജില്ലയിൽ ചിറ്റൂരിലായിരുന്നു എം സുകുമാരന്‍റെ ജനനം. തിരുവനന്തപുരം എ ജി ഓഫീസിൽ പ്രവര്‍ക്കുന്ന കാലത്ത് ഇടതുപക്ഷ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. 1975-77 കാലയളവിൽ അടിയന്തരാവസ്ഥക്കാലത്ത് ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.
അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ കഷ്ടപ്പാടുകളും അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടവുമായിരുന്നു അദ്ദേഹത്തിന്‍റെ കൃതികളുടെ ഇതിവൃത്തം.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. 74 വയസ്സായിരുന്നു. 2016ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 1976ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. ചുവന്ന ചിഹ്നങ്ങള്‍, ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
1943ൽ പാലക്കാട് ജില്ലയിൽ ചിറ്റൂരിലായിരുന്നു എം സുകുമാരന്‍റെ ജനനം. തിരുവനന്തപുരം എ ജി ഓഫീസിൽ പ്രവര്‍ക്കുന്ന കാലത്ത് ഇടതുപക്ഷ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. 1975-77 കാലയളവിൽ അടിയന്തരാവസ്ഥക്കാലത്ത് ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.
അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ കഷ്ടപ്പാടുകളും അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടവുമായിരുന്നു അദ്ദേഹത്തിന്‍റെ കൃതികളുടെ ഇതിവൃത്തം.