ആപ്പ്ജില്ല

കോഴിക്കോട്ട് 13കാരനെ കൊന്നത് പ്രകൃതിവിരുദ്ധ പീഡനം ചെറുത്തതിന്

അഞ്ചു തവണ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു

TNN 15 Jul 2017, 3:13 pm
കോഴിക്കോട്: മടവൂരില്‍ അബ്‍ദുള്‍ മാജിദ് എന്ന പതിമൂന്നുകാരനെ കുത്തിക്കൊന്നത് പ്രകൃതിവിരുദ്ധ പീഡനം ചെറുത്തതിനെത്തുടര്‍ന്നാണെന്ന് പോലീസ്. പ്രതിയായ ഷംസുദ്ദീന്‍ മുന്‍പ് അഞ്ചു തവണ മാജിദിനെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നു. കുട്ടി വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഷംസുദ്ദീന്‍ മാജിദിനെ ആക്രമിച്ചത്. ഷംസുദ്ദീന്‍ മാജിദിനെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നതായി സഹപാഠികളാണ് മൊഴി നല്‍കിയിട്ടുള്ളത്.
Samayam Malayalam madavoor murder accused tried to rape boy
കോഴിക്കോട്ട് 13കാരനെ കൊന്നത് പ്രകൃതിവിരുദ്ധ പീഡനം ചെറുത്തതിന്


കഴിഞ്ഞ ദിവസമാണ് മടവൂര്‍ സിഎം സെന്‍റര്‍ ഹൈസ്‍കൂളിലെ എട്ടാക്ലാസ് വിദ്യാര്‍ത്ഥിയായ മാനന്തവാടി കല്ലൂര്‍ പഴഞ്ചേരിക്കുന്ന് ചിറയില്‍ മമ്മൂട്ടി സഖാഫിയുടെ മകന്‍ മാജിദിനെ ഷംസുദ്ദീന്‍ കുത്തിക്കൊന്നത്. വെള്ളിയാഴ്‍ച രാവിലെ കുളികഴിഞ്ഞ സഹപാഠികളോടൊപ്പം ഹോസ്‍റ്റലിലേക്ക് വരുമ്പോളാണ് ഷംസുദ്ദീന്‍ മാജിദിനെ ആക്രമിച്ചത്. കൂടെയുള്ള കുട്ടികളെയും ആക്രമിച്ചാന്‍ ശ്രമിച്ചെങ്കിലും അവര്‍ കുതറിമാറുകയായിരുന്നു.

കുത്തേറ്റ മാജിദിനെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാജിദിനെ കുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. സിഎം മഖാമില്‍ താമസിക്കുന്ന ഷംസുദ്ദീന്‍ കൃത്യമായ മേല്‍വിലാസം അധികൃതര്‍ക്ക് നല്‍കിയിട്ടില്ല.

Madavoor murder: accused tried to rape boy

The police said that the accused in Madavoor murder case had tried to rape Abdul Majid who was killed.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്