അഗളി: രണ്ടാഴ്‌ചക്കുള്ളിൽ മധുവധക്കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസ്. 16 പേരെയാണ് ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്നതിന് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ എട്ട് പേർക്കെതിരെ കൊലക്കുറ്റം ചുമത്താനാണ് സാധ്യത. മറ്റ് എട്ട് പേർ സെൽഫികൾ എടുക്കുകയും മധുവിനെ ഉപദ്രവിച്ച സംഘത്തിന് ഒപ്പം പോകുകയുമാണ് ചെയ്തത്.
മധുവിനെ വന മേഖലയിൽ ഉള്ള ഗുഹയിൽ നിന്ന് പിടികൂടി അവിടെവെച്ചും മുക്കാലി കവലയിൽ വെച്ചും മർദ്ദിച്ചവർക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തുന്നത്. കേസില്‍ അറസ്റ്റിലായ മുക്കാലി മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീബ്, മണ്ണമ്പറ്റിയിൽ ജെയ്‌ജുമോൻ, കരിക്കളിൽ സിദ്ദിഖ്, പൊതുവച്ചോലയിൽ അബുബക്കർ എന്നിവരാണ് മധുവിനെ മർദ്ദിച്ചത്.
മേച്ചേരി ഹുസൈൻ മധുവിന്‍റെ നെഞ്ചിൽ ചവിട്ടിയതാണ് മരണകാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മധുവിനെ ഉപദ്രവിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ പരിശോധനാഫലം വരും. ഫലം വന്നശേഷമേ കുറ്റപത്രം സമർപ്പിക്കൂ.
മധുവിനെ വന മേഖലയിൽ ഉള്ള ഗുഹയിൽ നിന്ന് പിടികൂടി അവിടെവെച്ചും മുക്കാലി കവലയിൽ വെച്ചും മർദ്ദിച്ചവർക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തുന്നത്. കേസില്‍ അറസ്റ്റിലായ മുക്കാലി മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീബ്, മണ്ണമ്പറ്റിയിൽ ജെയ്‌ജുമോൻ, കരിക്കളിൽ സിദ്ദിഖ്, പൊതുവച്ചോലയിൽ അബുബക്കർ എന്നിവരാണ് മധുവിനെ മർദ്ദിച്ചത്.
മേച്ചേരി ഹുസൈൻ മധുവിന്‍റെ നെഞ്ചിൽ ചവിട്ടിയതാണ് മരണകാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മധുവിനെ ഉപദ്രവിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ പരിശോധനാഫലം വരും. ഫലം വന്നശേഷമേ കുറ്റപത്രം സമർപ്പിക്കൂ.