കല്പറ്റ: വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസിറ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് കളക്ടര്‍ എ.ആര് അജയകുമാറാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വൈത്തിരിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകമെന്ന് കൊല്ലപ്പെട്ട സിപി ജലീലിന്റെ സഹോദരന് സിപി റഷീദ് ആരോപിച്ചിരുന്നു. കൃത്യം നടത്തിയ പോലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സിപി റഷീദ് ആവശ്യപ്പെട്ടു. ആദ്യം വെടിവെച്ചത് പോലീസാണെന്ന റിസോർട്ട് ജീവനക്കാരുടെ മൊഴി പുറത്തുവന്നതോടെ മരണത്തിനു പിന്നിൽ ദുരൂഹത ഉണ്ടെന്ന വാദം സത്യമായെന്നും അദ്ദേഹം പറഞ്ഞു.
തണ്ടര്‍ ബോള്‍ട്ടിന്റെ ഭാഗത്ത് നിന്നും ഏകപക്ഷീയമായ ആക്രമണമാണ് ഉണ്ടായത്. കൊല്ലാന്‍ ഉദ്ദേശിച്ചുതന്നെ തലയ്ക്കു വെടിവെച്ചു. റിസോർട്ട് മുതലാളിയുടേതുപോലെ മാവോയിസ്റ്റിന്റെ ജീവനും വിലയുണ്ടെന്നും സിപി റഷീദ് പറഞ്ഞു. മാവോയിസ്റ്റുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് വേണ്ടത്. ചോരകുടിയൻമാരായ തണ്ടർബോൾട്ടിനെ പിരിച്ചുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സിപി ജലീലിന്റെ ശരീരത്തില്‍ മൂന്ന് തവണ വെടിയേറ്റെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഞ്ചിലും മുതുകിലും തലയ്ക്കുമാണ് വെടിയേറ്റത്. തലയ്ക്ക് പിറകിലേറ്റ വെടിയുണ്ട തലയോട്ടിയും നെറ്റിയും തുളച്ച് മുന്നിലെത്തിയെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
അതേസമയം ജലീലിന്റെ മൃതദേഹത്തിനരികില്‍ നിന്നും ആയുധങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. ഒരു നാടന്‍ തോക്കും എട്ട് തിരകളും ജലീലിന്റെ മൃതദേഹം കിടന്നതിന്റെ സമീപത്ത് നിന്നും ലഭിച്ചു. ബോംബുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്ററും പരിസരത്തു നിന്നും പോലീസ് സംഘം കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാത്രി തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സിപിഐ മാവോയിസ്റ്റ് കബനി ദളം നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടത്.
തണ്ടര്‍ ബോള്‍ട്ടിന്റെ ഭാഗത്ത് നിന്നും ഏകപക്ഷീയമായ ആക്രമണമാണ് ഉണ്ടായത്. കൊല്ലാന്‍ ഉദ്ദേശിച്ചുതന്നെ തലയ്ക്കു വെടിവെച്ചു. റിസോർട്ട് മുതലാളിയുടേതുപോലെ മാവോയിസ്റ്റിന്റെ ജീവനും വിലയുണ്ടെന്നും സിപി റഷീദ് പറഞ്ഞു. മാവോയിസ്റ്റുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് വേണ്ടത്. ചോരകുടിയൻമാരായ തണ്ടർബോൾട്ടിനെ പിരിച്ചുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സിപി ജലീലിന്റെ ശരീരത്തില്‍ മൂന്ന് തവണ വെടിയേറ്റെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഞ്ചിലും മുതുകിലും തലയ്ക്കുമാണ് വെടിയേറ്റത്. തലയ്ക്ക് പിറകിലേറ്റ വെടിയുണ്ട തലയോട്ടിയും നെറ്റിയും തുളച്ച് മുന്നിലെത്തിയെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
അതേസമയം ജലീലിന്റെ മൃതദേഹത്തിനരികില്‍ നിന്നും ആയുധങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. ഒരു നാടന്‍ തോക്കും എട്ട് തിരകളും ജലീലിന്റെ മൃതദേഹം കിടന്നതിന്റെ സമീപത്ത് നിന്നും ലഭിച്ചു. ബോംബുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്ററും പരിസരത്തു നിന്നും പോലീസ് സംഘം കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാത്രി തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സിപിഐ മാവോയിസ്റ്റ് കബനി ദളം നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടത്.