കൊച്ചി: മഹാരാജാസ് കോളേജില്‍ നിന്ന് പിഡിപിപി ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ സാത്താന്‍ സേവക്കാരാണെന്ന് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി. മഹാരാജാസ് കോളേജ് എസ്‍എഫ്‍ഐ യൂണിറ്റ് സെക്രട്ടറി ഫേസ്‍ബുക്കില്‍ കുറിച്ചതാണിത്. കഞ്ചാവ് ഉപയോഗിച്ച് മതസ്പര്‍ദ വളര്‍ത്തുന്ന ചുവരെഴുത്തുകള്‍ നടത്തിയ ഇക്കൂട്ടര്‍ എസ്‍എഫ്‌ഐ പ്രവര്‍ത്തകരല്ലെന്നും പോസ്റ്റില്‍ വിശദീകരിക്കുന്നു. എസ്എഫ്‌ഐയുടെ മഹാരാജാസ് യൂണിറ്റ് കമ്മിറ്റി സെക്രട്ടറി വൈശാഖ് ഉടന്‍ തന്നെ ഫേസ്‍ബുക്കില്‍ നിന്നും ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
പൊതുമുതല്‍ നശിപ്പിച്ചുവെന്നും മതവികാരം വൃണപ്പെടുത്തുന്ന ചുവരെഴുത്തുകള്‍ നടത്തിയെന്നുമാരോപിച്ച് പ്രിൻസിപ്പൽ നല്‍കിയ പരാതികളില്‍ 8 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ആദ്യത്തെ പരാതിയില്‍ 6 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വാര്‍ത്ത വിവാദമായതോടെ അറസ്റ്റിലായവര്‍ ഇടതു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരല്ലെന്ന് എസ്എഫ്‌ഐ ഫേസ്‍ബുക്കിലൂടെ വ്യക്തമാക്കുകയായിരുന്നു.
ഇവര്‍ സാത്താന്‍ സേവകരാണെന്നും ക്യാമ്പസിൽ കഞ്ചാവ് ഉപയോഗിക്കുന്ന ഇക്കൂട്ടരാണ് ഇത്തരത്തിലുള്ള ചുവരെഴുത്തുകള്‍ നടത്തിയതെന്നുമാണ് ഫേസ്‍ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നത്. എസ്‍എഫ്‌ഐ മഹാരാജാസ് യൂണിയന്‍റെ പേരിലുള്ള അക്കൗണ്ടിലും മഹാരാജാസ് കോളേജ് എസ്‍എഫ്‍ഐ യൂണിറ്റ് സെക്രട്ടറിയുടെ അക്കൗണ്ടിലും ഇതേ പോസ്റ്റ് വന്നിരുന്നു. പിഡിപിപി വിവാദത്തില്‍ പ്രിൻസിപ്പലിനെ തടഞ്ഞ് വെച്ചപ്പോള്‍ പിഡിപിപി ചുമത്തപ്പെട്ട എല്ലാവരുടേയും കേസ് ഒഴിവാക്കണം എന്നായിരുന്നു എസ്‍എഫ്‌ഐയുടെ ആവശ്യം.
എന്നാല്‍ യൂണിറ്റ് പ്രസിഡന്‍റ് അമല്‍, ജോയിന്‍റ് സെക്രട്ടറി ഉണ്ണി എന്നിവര്‍ക്ക് എതിരായ കേസുകള്‍ മാത്രമാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേസമയം എസ്‍എഫ്‌ഐയും പ്രിൻസിപ്പലും ചേര്‍ന്ന് തങ്ങളെ കുടുക്കുകയായിരുന്നെന്നാണ് അറസ്റ്റിലായവര്‍ പറയുന്നത്.
Maharajas wall poster issue: SFI clears stand
Regarding the issue of Maharajas Collage Wall Poster, SFI clears their stand through Facebook post. Maharaja's Collage SFI Unit Committee Secretrary wrote that Arrested students are Devil Worshipers.
പൊതുമുതല്‍ നശിപ്പിച്ചുവെന്നും മതവികാരം വൃണപ്പെടുത്തുന്ന ചുവരെഴുത്തുകള്‍ നടത്തിയെന്നുമാരോപിച്ച് പ്രിൻസിപ്പൽ നല്‍കിയ പരാതികളില്‍ 8 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ആദ്യത്തെ പരാതിയില്‍ 6 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വാര്‍ത്ത വിവാദമായതോടെ അറസ്റ്റിലായവര്‍ ഇടതു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരല്ലെന്ന് എസ്എഫ്‌ഐ ഫേസ്‍ബുക്കിലൂടെ വ്യക്തമാക്കുകയായിരുന്നു.
ഇവര്‍ സാത്താന്‍ സേവകരാണെന്നും ക്യാമ്പസിൽ കഞ്ചാവ് ഉപയോഗിക്കുന്ന ഇക്കൂട്ടരാണ് ഇത്തരത്തിലുള്ള ചുവരെഴുത്തുകള്‍ നടത്തിയതെന്നുമാണ് ഫേസ്‍ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നത്. എസ്‍എഫ്‌ഐ മഹാരാജാസ് യൂണിയന്‍റെ പേരിലുള്ള അക്കൗണ്ടിലും മഹാരാജാസ് കോളേജ് എസ്‍എഫ്‍ഐ യൂണിറ്റ് സെക്രട്ടറിയുടെ അക്കൗണ്ടിലും ഇതേ പോസ്റ്റ് വന്നിരുന്നു. പിഡിപിപി വിവാദത്തില്‍ പ്രിൻസിപ്പലിനെ തടഞ്ഞ് വെച്ചപ്പോള്‍ പിഡിപിപി ചുമത്തപ്പെട്ട എല്ലാവരുടേയും കേസ് ഒഴിവാക്കണം എന്നായിരുന്നു എസ്‍എഫ്‌ഐയുടെ ആവശ്യം.
എന്നാല്‍ യൂണിറ്റ് പ്രസിഡന്‍റ് അമല്‍, ജോയിന്‍റ് സെക്രട്ടറി ഉണ്ണി എന്നിവര്‍ക്ക് എതിരായ കേസുകള്‍ മാത്രമാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേസമയം എസ്‍എഫ്‌ഐയും പ്രിൻസിപ്പലും ചേര്‍ന്ന് തങ്ങളെ കുടുക്കുകയായിരുന്നെന്നാണ് അറസ്റ്റിലായവര്‍ പറയുന്നത്.
Maharajas wall poster issue: SFI clears stand
Regarding the issue of Maharajas Collage Wall Poster, SFI clears their stand through Facebook post. Maharaja's Collage SFI Unit Committee Secretrary wrote that Arrested students are Devil Worshipers.