മുംബൈ: കോഴിക്കോട് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തിയ കേസിൽ പിടിയിലായ ഷഹറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്). ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്നു മഹാരാഷ്ട്ര എടിഎസ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. കേന്ദ്ര ഇൻ്റലിജൻസ് ഏജൻസികളുടെ ഏകോപനത്തോടെ ചൊവ്വാഴ്ച രാത്രി മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്നാണ് പ്രതിയെ മഹാരാഷ്ട്ര എടിഎസ് പിടികൂടിയത്. ഡൽഹി ഷഹീൻബാഗ് സ്വദേശിയാണ് പിടിയിലായ ഷഹറൂഖ് സെയ്ഫി. തുടർനടപടികൾക്കു ശേഷം പ്രതിയെ കേരള പോലീസിനു കൈമാറിയതായി മഹാരാഷ്ട്ര എടിഎസ് അറിയിച്ചു. ഷഹറൂഖ് പിടിയിലായതോടെ ഇയാളുടെ ഷഹീൻബാഗിലെ വീട്ടിൽ കേസ് അന്വേഷിക്കുന്ന കേരള പോലീസ് സംഘം പരിശോധന നടത്തി. പിതാവ് അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. മാർച്ച് 31 ന് ഷഹറൂഖ് വീട് വിട്ടിരുന്നതായി കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചു. ഷഹറൂഖിനെ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫായിരുന്നു. ഇതേ തുടർന്ന്, ഷഹറൂഖിനെ കാണാനില്ലെന്നു കാട്ടി ഈ മാസം രണ്ടിനു പോലീസിൽ പരാതി നൽകി. തീവെപ്പു കേസുമായി ബന്ധപ്പെട്ടു തങ്ങൾക്കു യാതൊന്നു അറിയില്ലെന്നും പിതാവ് പോലീസിനു മൊഴി നൽകി.
കേന്ദ്ര ഇൻ്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് രത്നഗിരി റെയിൽവേ സ്റ്റേഷനിൽനിന്നു ഷഹറൂഖ് സെയ്ഫി പിടിയിലായതെന്ന് മഹാരാഷ്ട്ര എടിഎസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് 30 കാരനായ ഷഹറൂഖ് പിടിയിലായത്. യാത്രക്കാരെ തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ ഷഹറൂഖ് രത്നഗിരി സിവിക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥർ ഷഹറൂഖിനെ തേടി ആശുപത്രിയിൽ എത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടു. തുടർന്നു, രത്നഗിരി റെയിൽവേ സ്റ്റേഷനിൽ കിടന്ന് ഉറങ്ങുന്നതിനിടെയാണ് എടിഎസ് ഇയാളെ വലയിലാക്കിയത്.
ഈ മാസം രണ്ടിന് രാത്രി 9.30 ന് ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിലാണ് അക്രമം നടന്നത്. ട്രെയിനിൻ്റെ ഡി വൺ കോച്ചിലേക്ക് കടന്നുവന്ന ഷഹറൂഖ് യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാളത്തിൽ വീണു പരിക്കേറ്റു മൂന്നു യാത്രക്കാർ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ പ്രതി രക്ഷപ്പെടുകയായിരുന്നു. പിറ്റേദിവസം നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗടക്കം റെയിൽവേ പാളത്തിനു സമീപത്തുനിന്നു കണ്ടെത്തി. ബാഗിൽ നിന്നു ലഭിച്ച മൊബൈൽ കേസിൽ നിർണായകമായി. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേരള പോലീസ് പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു.
Read Latest Kerala News and Malayalam News
കേന്ദ്ര ഇൻ്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് രത്നഗിരി റെയിൽവേ സ്റ്റേഷനിൽനിന്നു ഷഹറൂഖ് സെയ്ഫി പിടിയിലായതെന്ന് മഹാരാഷ്ട്ര എടിഎസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് 30 കാരനായ ഷഹറൂഖ് പിടിയിലായത്. യാത്രക്കാരെ തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ ഷഹറൂഖ് രത്നഗിരി സിവിക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥർ ഷഹറൂഖിനെ തേടി ആശുപത്രിയിൽ എത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടു. തുടർന്നു, രത്നഗിരി റെയിൽവേ സ്റ്റേഷനിൽ കിടന്ന് ഉറങ്ങുന്നതിനിടെയാണ് എടിഎസ് ഇയാളെ വലയിലാക്കിയത്.
ഈ മാസം രണ്ടിന് രാത്രി 9.30 ന് ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിലാണ് അക്രമം നടന്നത്. ട്രെയിനിൻ്റെ ഡി വൺ കോച്ചിലേക്ക് കടന്നുവന്ന ഷഹറൂഖ് യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാളത്തിൽ വീണു പരിക്കേറ്റു മൂന്നു യാത്രക്കാർ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ പ്രതി രക്ഷപ്പെടുകയായിരുന്നു. പിറ്റേദിവസം നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗടക്കം റെയിൽവേ പാളത്തിനു സമീപത്തുനിന്നു കണ്ടെത്തി. ബാഗിൽ നിന്നു ലഭിച്ച മൊബൈൽ കേസിൽ നിർണായകമായി. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേരള പോലീസ് പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു.
Read Latest Kerala News and Malayalam News