തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ മഹിളാ കോണ്‍ഗ്രസ് രംഗത്ത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് വിജയരാഘവന് നടത്തിയത്. വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. പൊന്നാനിയില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ അധിക്ഷേപം. ''സ്ഥാനാർത്ഥിത്ഥിയായതിന് പിന്നാലെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ടതിന് ശേഷം ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല.'' എന്നായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍.
ആലത്തൂര്‍ മണ്ഡലത്തിലെ സിറ്റിംഗ് എംപി പികെ ബിജുവിനെതിരെയാണ് രമ്യ ഹരിദാസ് മത്സരിക്കുന്നത്.സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ രമ്യ ഹരിദാസിനെതിരെ ദീപാ നിശാന്ത് അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രമ്യയെ വിമര്‍ശിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വലിയ കോലാഹലങ്ങളുണ്ടാക്കിയിരുന്നു.
ആലത്തൂര്‍ മണ്ഡലത്തിലെ സിറ്റിംഗ് എംപി പികെ ബിജുവിനെതിരെയാണ് രമ്യ ഹരിദാസ് മത്സരിക്കുന്നത്.സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ രമ്യ ഹരിദാസിനെതിരെ ദീപാ നിശാന്ത് അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രമ്യയെ വിമര്‍ശിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വലിയ കോലാഹലങ്ങളുണ്ടാക്കിയിരുന്നു.