ആപ്പ്ജില്ല

സവാദിന്‍റെ കൊലപാതകം: ഭാര്യയുടെ സുഹൃത്ത് കീഴടങ്ങി

ബഷീറിനെ പോലീസ് സ്റ്റേഷനിലെത്തിച്ചത് ബന്ധുക്കള്‍

Samayam Malayalam 8 Oct 2018, 1:52 pm
താനൂര്‍: മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ബഷീര്‍ പോലീസിൽ കീഴടങ്ങി. സവാദിന്‍റെ ഭാര്യ സൗജത്തിന്‍റെ സുഹൃത്താണ് ബഷീര്‍. ഷാര്‍ജയിൽ നിന്ന് ചെന്നൈയിലെത്തിച്ച ഇയാളെ ബന്ധുക്കള്‍ നാട്ടിലെത്തിച്ച് താനൂര്‍ പോലീസിൽ ഏല്‍പ്പിച്ചു.
Samayam Malayalam thanur


കൊലപാതകം നടത്തി വിദേശത്തേയ്ക്ക് കടന്ന ബഷീറിനെ പ്രവാസി സംഘടനകളുടെയും ബന്ധുക്കളുടെയും സഹായത്താലാണ് നാട്ടിൽ തിരികെയെത്തിച്ചത്. തെയ്യാലയിൽ കൊലപാതകം നടന്ന വീട്ടിൽ ഇയാളെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാര്‍ത്ത പുറത്തു വന്നതോടെ ബഷീറിന് ഷാര്‍ജയിൽ പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ടായിരുന്നു. ഇയാളെ പിടികൂടാനായി പ്രവാസിസംഘടനകള്‍ വ്യാപക പ്രചാരണങ്ങളും നടത്തി.

രണ്ട് ദിവസം മുൻപാണ് താനൂര്‍ തെല്ലാല മണലിപ്പുഴയിൽ പൗറകത്ത് കമ്മുവിന്‍റെ മകൻ സവാദിനെ ഭാര്യയും സുഹൃത്തായ ബഷീറും ചേര്‍ന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിനായി ബഷീര്‍ മൂന്ന് ദിവസത്തെ അവധിയെടുത്ത് നാട്ടിലെത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന സവാദിനെ ബഷീര്‍ തലയ്ക്കടിയ്ക്കുകയും മരണം ഉറപ്പിക്കാനായി സൗജത്ത് കത്തി കൊണ്ട് കഴുത്തറക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിൽ ബഷീറിനെ സഹായിച്ച സൂഫിയാൻ എന്നയാളെയും പോലീസ് പിടികൂടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്