കോഴിക്കോട്: രാമനാട്ടുകരയിൽ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. സിമൻ്റ് കയറ്റി വന്ന ലോറിയും ഒരു ബൊലേറോ കാറുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ച് പേരും. Also Read: സുധാകരന് അച്ഛന്റെ സ്ഥാനം; വിമർശിച്ചത് തെറ്റിദ്ധാരണകൊണ്ട്; നിലപാട് മാറ്റി ഫ്രാൻസിസിന്റെ മകൻ
പാലക്കാട് ചെപ്പുളശ്ശേരി സ്വദേശികളാണ് മരിച്ചതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. സാഹിര്‍, ഷാഹിര്‍, നാസര്‍, സുബൈര്‍, അനൈസര്‍ എന്നിവരാണ് മരിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാട്ടുകാരും പോലീസും ചേര്‍ന്ന് മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
Also Read: മൊത്തം പാളി; അനാവശ്യ വിവാദമുണ്ടാക്കി തോറ്റു; ബിജെപിക്കെതിരെ ആർഎസ്എസ്
രാവിലെ 4.45ഓടു കൂടിയായിരുന്നു രാമനാട്ടുകരയ്ക്കു സമീപം പുളിഞ്ചോട് വെച്ച് ഇരുവാഹനങ്ങളും കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചെന്നും മൃതദേഹങ്ങള്‍ റോഡിൽ ചിതറി കിടക്കുകയായിരുന്നുവെന്നുമാണ് മാതൃഭൂമി റിപ്പോര്‍ട്ട്. അപകടത്തിൽപ്പെട്ടവർ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പാലക്കാട്ടേയ്ക്കുള്ള യാത്രയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പാലക്കാട് ചെപ്പുളശ്ശേരി സ്വദേശികളാണ് മരിച്ചതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. സാഹിര്‍, ഷാഹിര്‍, നാസര്‍, സുബൈര്‍, അനൈസര്‍ എന്നിവരാണ് മരിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാട്ടുകാരും പോലീസും ചേര്‍ന്ന് മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
Also Read: മൊത്തം പാളി; അനാവശ്യ വിവാദമുണ്ടാക്കി തോറ്റു; ബിജെപിക്കെതിരെ ആർഎസ്എസ്
രാവിലെ 4.45ഓടു കൂടിയായിരുന്നു രാമനാട്ടുകരയ്ക്കു സമീപം പുളിഞ്ചോട് വെച്ച് ഇരുവാഹനങ്ങളും കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചെന്നും മൃതദേഹങ്ങള്‍ റോഡിൽ ചിതറി കിടക്കുകയായിരുന്നുവെന്നുമാണ് മാതൃഭൂമി റിപ്പോര്‍ട്ട്. അപകടത്തിൽപ്പെട്ടവർ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പാലക്കാട്ടേയ്ക്കുള്ള യാത്രയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.