മലപ്പുറം: എടവണ്ണയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് പികെ ബഷീർ എംഎൽഎ. ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്താൻ വിജിലൻസ് അന്വേഷണം വേണം. അനധികൃത ഗോഡൗൺ പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥർ അറിഞ്ഞില്ല. വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്നും പികെ ബഷീർ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷമായി ലൈസൻസില്ലാതെയാണ് മലപ്പുറത്ത് കത്തിനശിച്ച തിന്നർ ഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്ന് രേഖകൾ പുറത്ത് വന്നിരുന്നു. പഞ്ചായത്ത് ലൈസൻസ് പോലും നേടാതെയാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്.
എടവണ്ണ പഞ്ചായത്ത് സെക്രട്ടറി രണ്ടാഴ്ച മുൻപ് പന്നിപ്പാറ സ്വദേശി മുഹമ്മദ് ഹുസൈന് നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് ലൈസൻസ് പോലും സ്ഥാപനത്തിന് ഉണ്ടായിരുന്നില്ലെന്നാണ് വെളിപ്പെടുത്തൽ.
കഴിഞ്ഞ ദിവസം എടവണ്ണ തുവ്വക്കാട്ടെ പെയിൻറ് ഗോഡൗണിലാണ് വൻ അഗ്നിബാധയുണ്ടായത്. ജനവാസ കേന്ദ്രത്തിലാണ് തീപിടിച്ചിരുന്നത്. നാല് ഫയർഫോഴ്സ് യൂണിറ്റാണ് സ്ഥലത്തെ തീയണച്ചത്.
എടവണ്ണ പഞ്ചായത്ത് സെക്രട്ടറി രണ്ടാഴ്ച മുൻപ് പന്നിപ്പാറ സ്വദേശി മുഹമ്മദ് ഹുസൈന് നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് ലൈസൻസ് പോലും സ്ഥാപനത്തിന് ഉണ്ടായിരുന്നില്ലെന്നാണ് വെളിപ്പെടുത്തൽ.
കഴിഞ്ഞ ദിവസം എടവണ്ണ തുവ്വക്കാട്ടെ പെയിൻറ് ഗോഡൗണിലാണ് വൻ അഗ്നിബാധയുണ്ടായത്. ജനവാസ കേന്ദ്രത്തിലാണ് തീപിടിച്ചിരുന്നത്. നാല് ഫയർഫോഴ്സ് യൂണിറ്റാണ് സ്ഥലത്തെ തീയണച്ചത്.