ആപ്പ്ജില്ല

ഷെയ്ന്‍ നിഗം പ്രശ്നം ഒത്തുതീര്‍പ്പിലേക്ക്։ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാ‍റെന്ന് താരം

നിർമാതാക്കൾക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാൻ സന്നദ്ധത അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക് എന്ന് സൂചനകൾ ലക്ഷിച്ചു തുടങ്ങിയത്. ബുധനാഴ്ച ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.

Samayam Malayalam 3 Mar 2020, 11:36 pm
കൊച്ചി։ യുവനടൻ ഷെയ്ൻ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തുന്നു. തന്റെ രണ്ട് ചിത്രങ്ങള്‍ മുടങ്ങിയതിന് നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് യുവ നടന്‍ അറിയിച്ചു ഇതോടെയാണ് തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക് വഴിയൊരുങ്ങുന്നത്.
Samayam Malayalam shane nigam
ഷെയ്ൻ നിഗം പ്രശ്നം ഒത്തുതീർപ്പിലേക്ക്


കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്ന്‍ നിഗത്തെ വിളിച്ചു വരുത്തിയിരുന്നു. ഈ യോഗത്തിലാണ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതയാണ് റിപ്പോര്‍ട്ട്.

Also Read : തെരുവ് നായയുടെ കടിയേറ്റ് പ്രധാന അധ്യാപിക മരിച്ചു

ചിത്രീകരണം പാതിവഴിയിലായ വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിർമാതാക്കള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. രണ്ട് ചിത്രങ്ങള്‍ക്കുമായി 32 ലക്ഷം രൂപ നല്‍കാമെന്നാണ് ഷെയ്ന്‍ നിഗം അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണം ബുധനാഴ്ചയുണ്ടാകുമെന്നാണ് സൂചന.

അമ്മയുടെ അധ്യക്ഷന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. വിലക്കേര്‍പ്പെടുത്തിയ പ്രശ്നം നല്ല രീതിയില്‍ തന്നെ അവസാനിക്കുമെന്ന് അമ്മ എക്സിക്യൂട്ടീവിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. വിഷയത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നും അമ്മ സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നിര്‍മാതാക്കളുടെ സംഘടനയുമായി നാളെ ചര്‍ച്ച നടത്തുമെന്നും പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുള്ള അച്ഛനെയും മകളേയും എന്‍ഐഎ അറസ്റ്റ് ചെയ്തു

യോഗത്തിനിടെ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വവുമായി ഫോണില്‍ സംസാരിച്ചു. നഷ്ടപരിഹാരം കൈപ്പറ്റി ഷെയ്ന്റെ വിലക്ക് നീക്കുന്നതിന് തയ്യാറാണെന്ന് നിര്‍മാതാക്കള്‍ അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. വിലക്ക് പിൻവലിച്ചുള്ള പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും എന്നാണ് കരുതുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്