കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിര്‍ണായക വെളിപ്പെടുത്തലുകൾ ലഭിച്ചതായി സൂചന. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയതായാണ് ലഭിക്കുന്ന സൂചന. കാക്കനാട് ജില്ലാ ജയിലിലാണ് സുനി കഴിയുന്നത്. സുനി തന്‍റെ സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയും വിശദമായി പറഞ്ഞതായാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. തടവുകാരില്‍ നിന്ന് ഇക്കാര്യമറിഞ്ഞ ജയില്‍ അധികൃതരാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഈ വിവരം അറിയ്ച്ചത്. പോലീസ് ജയിലിലെത്തി ഇതു സംബന്ധിച്ച് മൊഴിയെടുത്തതായും അറിയാൻ കഴിയുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പോലീസ് അനുബന്ധ കുറ്റപത്രവും സമര്‍പ്പിക്കാനും സാധ്യതയുണ്ട്.
മുൻപ് സുനിക്കൊപ്പം ജയില്‍മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. ജയിലിനുള്ളില്‍ വെച്ച് സുനി എഴുതിയെന്ന് കരുതുന്ന ഒരു കത്ത് പുറത്തെത്തിച്ചത് ജിന്‍സനായിരുന്നു. തുടര്‍ന്ന് പോലീസ് സുനിയെയും ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജിന്‍സനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ആലുവ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരായി മൊഴികള്‍ രേഖപ്പെടുത്താനാണ് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നത്. ഈ കേസ് പരിഗണിക്കുന്ന കോടതിക്ക് മൊഴികള്‍ മുദ്രവച്ച കവറില്‍ കൈമാറണം. നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസിലെ പ്രതിയാണ് ജിന്‍സന്‍. ഇയാളെ റിമാന്‍ഡു ചെയ്തിരുന്ന അതേ മുറിയിൽ തന്നെയാണ് പള്‍സര്‍ സുനിയേയും പാര്‍പ്പിച്ചത്. ജയിലില്‍ കഴിയുന്ന സമയത്ത് സുനി മറ്റു ചിലരോടും ആക്രമണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
സുനിയും കൂട്ടരും ഫെബ്രുവരി 17 ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാൻ വേണ്ടി നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കേസില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ പീഡനക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്. ഏഴു പ്രതികള്‍ക്കെതിരെയാണ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
malayalam actress molested Case: pulsar suni unveiled more details
pulsar suni unveiled more details regarding malayalam actress molested Case
മുൻപ് സുനിക്കൊപ്പം ജയില്‍മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. ജയിലിനുള്ളില്‍ വെച്ച് സുനി എഴുതിയെന്ന് കരുതുന്ന ഒരു കത്ത് പുറത്തെത്തിച്ചത് ജിന്‍സനായിരുന്നു. തുടര്‍ന്ന് പോലീസ് സുനിയെയും ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജിന്‍സനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ആലുവ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരായി മൊഴികള്‍ രേഖപ്പെടുത്താനാണ് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നത്. ഈ കേസ് പരിഗണിക്കുന്ന കോടതിക്ക് മൊഴികള്‍ മുദ്രവച്ച കവറില്‍ കൈമാറണം. നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസിലെ പ്രതിയാണ് ജിന്‍സന്‍. ഇയാളെ റിമാന്‍ഡു ചെയ്തിരുന്ന അതേ മുറിയിൽ തന്നെയാണ് പള്‍സര്‍ സുനിയേയും പാര്‍പ്പിച്ചത്. ജയിലില്‍ കഴിയുന്ന സമയത്ത് സുനി മറ്റു ചിലരോടും ആക്രമണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
സുനിയും കൂട്ടരും ഫെബ്രുവരി 17 ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാൻ വേണ്ടി നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കേസില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ പീഡനക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്. ഏഴു പ്രതികള്‍ക്കെതിരെയാണ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
malayalam actress molested Case: pulsar suni unveiled more details
pulsar suni unveiled more details regarding malayalam actress molested Case