ആപ്പ്ജില്ല

മലയാളത്തിന്‍റെ നാൾവഴികൾ തേടി മലയാള ഭാഷാ പ്രശ്നോത്തരി

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നാടകം ഏത്, കാലൻ കളി ഏതു പ്രദേശത്തിന്‍റെ വിനോദം, പള്ളിയോടൊപ്പം പള്ളിക്കൂടം നടത്തിയില്ലെങ്കിൽ പള്ളിക്ക് വിലക്ക് കൽപ്പിക്കും എന്ന് പറഞ്ഞതാര്?

കാക്കനാട്: മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും സമ്പന്നമായ പൈതൃകത്തിലേക്കുള്ള തിരിച്ച് പോക്കായി സർക്കാർ ജീവനക്കാർക്കുള്ള പ്രശ്നോത്തരി. മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ആകാശവാണി കൊച്ചി നിലയവും സംയുക്തമായാണ്
Samayam Malayalam Malayalam letters
മലയാളം

കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളിൽ പ്രശ്നോത്തരി സംഘടിപ്പിച്ചത്.

മലയാളം ഭാഷ, ചരിത്രം, സംസ്‌കാരം എന്ന വിഷയത്തിലാണ് പ്രശ്നോത്തരി നടന്നത്. ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നായി 21 ടീമുകൾ പങ്കെടുത്തു. 30 ചോദ്യങ്ങളുടെ നോക്ക് ഔട്ട് റൗണ്ടിനു ശേഷം ആറു ടീമുകളെ തിരഞ്ഞെടുത്തു. തുടർന്ന് ആറു ചോദ്യങ്ങളടങ്ങിയ ആവേശകരമായ ആറു റൗണ്ടുകൾക്കൊടുവിലാണ് വിജയികളെ കണ്ടെത്തിയത്.

കെഎസ്ഇബി ഇലക്ട്രിക്കൽ ഡിവിഷൻ, മട്ടാഞ്ചേരിയിലെ കെ.എസ്. മനോജ്, സി.ടി. ചാൾസ് ബ്രോമസ് ഒന്നാം സ്ഥാനത്തെത്തി. കോതമംഗലം സബ് ട്രഷറിയിലെ കെ.എൻ. കുമാരൻ രണ്ടാമതും ജില്ലാ രജിസ്ട്രാർ ജനറൽ ഓഫീസിലെ ഗിബ്സൺ ലൂയിസ് മൂന്നാം സ്ഥാനത്തുമെത്തി.

ശ്രീകുമാർ മുഖത്തല, അഖിൽ സുകുമാരൻ എന്നിവർ പ്രശ്നോത്തരി നിയന്ത്രിച്ചു. മലയാളത്തിലെ പ്രിയ കഥാകാരന്മാരുടെ കഥകളെയും സാഹിത്യ, സാംസ്കാരിക നായകരുടെ ശബ്ദലേഖനങ്ങളെയും അടിസ്ഥാനമാക്കിയുള്ള റൗണ്ടുകൾ മത്സരാർഥികളെയും പ്രേക്ഷകരെയും ആകർഷിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്