തിരുവന്തപുരം: കേരളത്തിലെ മുഴുവൻ സ്‍കൂളുകളിലും മലയാള ഭാഷാപഠനം നിർബന്ധമാക്കാൻ പിണറായി മന്ത്രിസഭ തീരുമാനിച്ചു. സർക്കാർ, സ്വാശ്രയ വിദ്യാലയങ്ങൾ, എയ്‍ഡഡ്, അൺ എയ്‍ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസുകളുള്ള വിദ്യാലയങ്ങളിലും ഹയർ സെക്കണ്ടറി തലത്തിലുമാണ് ഭാഷാപഠനം നിർബന്ധമാക്കുന്നത്.
ചില വിദ്യാലയങ്ങളിൽ മലയാളം പഠിക്കുന്നതും സംസാരിക്കുന്നതും തന്നെ വിലക്കിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ മലയാളം പഠിപ്പിക്കാറില്ലെന്നുള്ള പരാതിയും നിലവിലുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് മന്ത്രിസഭ മലയാള പഠനം നിർബന്ധമാക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്.
സോളാർ തട്ടിപ്പ് കേസന്വേഷണത്തിലെ ജസ്റ്റിസ് ജി ശിവരാജൻ കമ്മീഷന്‍റെ കാലാവധി ഏപ്രിൽ 28 മുതൽ മൂന്ന് മാസത്തേക്ക് ദീർഘിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കണ്ണൂർ വിമാനത്താവളത്തിന്‍റെ ഓഹരി ഘടനയിൽ ഒരു ശതമാനം വ്യത്യാസം വരുത്താനും തീരുമാനിച്ചിട്ടുണ്ട്. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാരുടെ ശബളം പുതുക്കാനുള്ള അനുമതിയും നൽകി. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍റ് എന്‍വയണ്‍മെന്‍റ് സെന്‍ററിലെ സ്ഥിരം ജീവനക്കാരുടെ ശമ്പളം പത്താം ശമ്പള കമീഷന്‍റെ ശുപാര്‍ശ പ്രകാരം പരിഷ്കരിക്കുന്നതായിരിക്കും.
ബിവറേജസ് കോര്‍പറേഷനിലെ സ്ഥിരം ജീവനക്കാര്‍ക്കും അബ്കാരി ജീവനക്കാര്‍ക്കും പത്താം ശമ്പള കകമീഷന്‍റെ അടിസ്ഥാനത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കും. പിണറായി അധികാരത്തിലേറിയിട്ട് ഒരുവർഷമാകുന്നതിന്‍റെ ആഘോഷപരിപാടികൾ കേരളം എന്ന പേരിൽ മെയ് 20 മുതൽ ജൂൺ 5 വരെ കൊണ്ടാടും.
Malayalam to be made compulsory in all schools
The Cabinet on Wednesday decided to bring in an ordinance making Malayalam compulsory in all schools up to higher secondary level in the state. The language will be made compulsory in all government (aided and unaided), private, CBSE and ICSE schools.
ചില വിദ്യാലയങ്ങളിൽ മലയാളം പഠിക്കുന്നതും സംസാരിക്കുന്നതും തന്നെ വിലക്കിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ മലയാളം പഠിപ്പിക്കാറില്ലെന്നുള്ള പരാതിയും നിലവിലുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് മന്ത്രിസഭ മലയാള പഠനം നിർബന്ധമാക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്.
സോളാർ തട്ടിപ്പ് കേസന്വേഷണത്തിലെ ജസ്റ്റിസ് ജി ശിവരാജൻ കമ്മീഷന്‍റെ കാലാവധി ഏപ്രിൽ 28 മുതൽ മൂന്ന് മാസത്തേക്ക് ദീർഘിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കണ്ണൂർ വിമാനത്താവളത്തിന്‍റെ ഓഹരി ഘടനയിൽ ഒരു ശതമാനം വ്യത്യാസം വരുത്താനും തീരുമാനിച്ചിട്ടുണ്ട്. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാരുടെ ശബളം പുതുക്കാനുള്ള അനുമതിയും നൽകി. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍റ് എന്‍വയണ്‍മെന്‍റ് സെന്‍ററിലെ സ്ഥിരം ജീവനക്കാരുടെ ശമ്പളം പത്താം ശമ്പള കമീഷന്‍റെ ശുപാര്‍ശ പ്രകാരം പരിഷ്കരിക്കുന്നതായിരിക്കും.
ബിവറേജസ് കോര്‍പറേഷനിലെ സ്ഥിരം ജീവനക്കാര്‍ക്കും അബ്കാരി ജീവനക്കാര്‍ക്കും പത്താം ശമ്പള കകമീഷന്‍റെ അടിസ്ഥാനത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കും. പിണറായി അധികാരത്തിലേറിയിട്ട് ഒരുവർഷമാകുന്നതിന്‍റെ ആഘോഷപരിപാടികൾ കേരളം എന്ന പേരിൽ മെയ് 20 മുതൽ ജൂൺ 5 വരെ കൊണ്ടാടും.
Malayalam to be made compulsory in all schools
The Cabinet on Wednesday decided to bring in an ordinance making Malayalam compulsory in all schools up to higher secondary level in the state. The language will be made compulsory in all government (aided and unaided), private, CBSE and ICSE schools.