ആപ്പ്ജില്ല

യുവജനോത്സവ അപ്പീലിന് വ്യാജരേഖ: രണ്ടുപേർ കസ്റ്റഡിയിൽ

ജഡ്ജിമാരെ വരെ നിർണയിക്കുന്ന വൻ മാഫിയസംഘം ഇതിനു പിന്നിലുണ്ടെന്നു ക്രൈംബ്രാഞ്ചിനു വിവരം കിട്ടിയിട്ടുണ്ട്.

TNN 10 Jan 2018, 7:31 am
തൃശൂർ ∙ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ‌ മത്സരിക്കാനുള്ള അപ്പീലിനു ബാലവകാശ കമ്മിഷന്റെ വ്യാജരേഖയുണ്ടാക്കി രക്ഷിതാക്കൾക്കു നൽകിയ രണ്ടുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. നൃത്താധ്യാപകരായ തൃശൂർ ചേർപ്പ് സ്വദേശി സൂരജ് കോഴിക്കോട് സ്വദേശി ജോബി എന്നിവരാണു കസ്റ്റഡിയിലുള്ളത്. അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് തിരയുകയാണ്.
Samayam Malayalam malpractice in kerala school youth festival
യുവജനോത്സവ അപ്പീലിന് വ്യാജരേഖ: രണ്ടുപേർ കസ്റ്റഡിയിൽ


ജഡ്ജിമാരെ വരെ നിർണയിക്കുന്ന വൻ മാഫിയസംഘം ഇതിനു പിന്നിലുണ്ടെന്നു ക്രൈംബ്രാഞ്ചിനു വിവരം കിട്ടിയിട്ടുണ്ട്.മുൻ വർഷങ്ങളിലും ഇവർ ഇത്തരം രേഖയുണ്ടാക്കുകയും ജഡ്ജിമാരെ സ്വാധീനിക്കുകയും ചെയ്തുവെന്നാണു സൂചന. ജില്ലാതലത്തിൽ തോറ്റവരെ വ്യാജ അപ്പീലിലൂടെ മത്സരത്തിനെത്തിച്ചു ജഡ്ജിമാരെ സ്വാധീനിച്ചു ഗ്രേഡ് വാങ്ങുകയാണ് ഇവരുടെ രീതി.

ജഡ്ജിമാരെ നിയമിക്കുന്നതിൽ ഇടപെട്ട ഒരു അധ്യാപക സംഘടനാ നേതാവും സംശയത്തിന്റെ നിഴലിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തേക്കും. കലോത്സവത്തിൽ മത്സരിക്കാൻ ബാലാവകാശ കമ്മിഷന്റെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കാൻ അരലക്ഷം രൂപവരെ ഇൗടാക്കിയിരുന്നതായാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്