കോയമ്പത്തൂര്‍: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിൻ്റെ പേരിൽ വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്തതായി പോലീസ്. കോട്ടയ്ക്കൽ ഇന്ത്യാനൂര് സ്വദേശി അബ്ദുൾ ലത്തീഫാണ് (43) അറസ്റ്റിലായത്. പ്രതി മുസ്ലീം ലീഗ് പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുളങ്ങിപ്പുലൻ വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുള്‍ ലത്തീഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സമൂഹമാധ്യമങ്ങളിൽ മുസ്ലീം ലീഗിൻ്റെ പ്രചാരകനാണെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. വ്യാജവീഡിയോ സംബന്ധിച്ച് അന്വേഷണം നടത്തുന്ന തൃക്കാക്കര പോലീസാണ് ഇയാളെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
Also Read: പി ടിയുടെ ആത്മാവ് കൂടെയുണ്ട്; തൃക്കാക്കര ജനത അംഗീകരിക്കുമെന്ന് വിശ്വാസം: ഉമ തോമസ്
ട്വിറ്ററിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷമാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ അപ്ലോഡ് ചെയ്ത വീഡിയോ മറ്റു പ്രതികള്‍ പങ്കുവെക്കുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള മുൻ എംഎൽഎ എം സ്വരാജ് പോലീസിൽ പരാതി നല്‍കുകയായിരുന്നു. വ്യാജ വീഡിയോ സംബന്ധിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പ്രതികരണവും വിവാദമായിരുന്നു.
Also Read: വേണമെങ്കിൽ കേസെടുത്തോ; എ എൻ രാധാകൃഷ്ണനും പോലീസും തമ്മിൽ തർക്കം
സംഭവത്തിൽ മുൻപ് അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് പ്രതികള്‍ വീഡിയോ പങ്കുവെച്ചതെന്നാണ് പോലീസ് പറയുന്നത്. സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുന്നത്. പിടിക്കപ്പെടാതിരിക്കാനായി വിപിഎൻ ഉപയോഗിച്ച പ്രതികള്‍ വീഡിയോ അപ്ലോഡ് ചെയ്തതിനു ശേഷം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹ മാധ്യമ ഇടപെടലുകള്‍ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ്.
വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ഥി ജോ ജോസഫും ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ജോ ജോസഫിൻ്റെ ഭാര്യ ദയ പാസ്കലും വ്യാജ വീഡിയോ പ്രചാരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Also Read: പി ടിയുടെ ആത്മാവ് കൂടെയുണ്ട്; തൃക്കാക്കര ജനത അംഗീകരിക്കുമെന്ന് വിശ്വാസം: ഉമ തോമസ്
ട്വിറ്ററിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷമാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ അപ്ലോഡ് ചെയ്ത വീഡിയോ മറ്റു പ്രതികള്‍ പങ്കുവെക്കുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള മുൻ എംഎൽഎ എം സ്വരാജ് പോലീസിൽ പരാതി നല്‍കുകയായിരുന്നു. വ്യാജ വീഡിയോ സംബന്ധിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പ്രതികരണവും വിവാദമായിരുന്നു.
Also Read: വേണമെങ്കിൽ കേസെടുത്തോ; എ എൻ രാധാകൃഷ്ണനും പോലീസും തമ്മിൽ തർക്കം
സംഭവത്തിൽ മുൻപ് അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് പ്രതികള്‍ വീഡിയോ പങ്കുവെച്ചതെന്നാണ് പോലീസ് പറയുന്നത്. സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുന്നത്. പിടിക്കപ്പെടാതിരിക്കാനായി വിപിഎൻ ഉപയോഗിച്ച പ്രതികള്‍ വീഡിയോ അപ്ലോഡ് ചെയ്തതിനു ശേഷം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹ മാധ്യമ ഇടപെടലുകള്‍ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ്.
വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ഥി ജോ ജോസഫും ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ജോ ജോസഫിൻ്റെ ഭാര്യ ദയ പാസ്കലും വ്യാജ വീഡിയോ പ്രചാരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.