എറണാകുളം: തൈക്കൂടത്ത് മാരക ലഹരിവസ്തുക്കളായ എൽഎസ്‍ഡിയും കൊക്കൈനുമായി യുവാവും യുവതിയും അറസ്റ്റിൽ. കാസര്‍കോഡ് നെല്ലിക്കുന്ന സ്വദേശി മുഹമ്മദ് ബിലാലും പള്ളുരുത്തി സ്വദേശിനി ഗ്രീഷ്മ ബിബിനുമാണ് പിടിയിലായത്. ഇവര്‍ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയാത്.
തൈക്കൂടം കനാൽ റോഡിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. ഇവരെക്കുറിച്ച് സംശയംതോന്നിയ ഒരാള്‍ പോലീസിൽ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കുറച്ചു കാലമായി ഇരുവരും ഷാഡോ പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.
ഇന്ന് ഷാഡോ പോലീസ് തടഞ്ഞുവെച്ച ഇവരെ മരട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എംഡിഎംഎ, കൊക്കൈൻ, എൽഎസ്‍ഡി സ്റ്റാമ്പ്, എക്സസി ഗുളികകള്‍, ഹാഷിഷ് ഓയിൽ എന്നിവ ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇവര്‍ ഇത് വിൽപനയ്ക്ക് എത്തിച്ചതാണോ അതോ കൈമാറാൻ എത്തിച്ചതാണോ എന്ന് വ്യക്തമല്ല. വിഷയത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
തൈക്കൂടം കനാൽ റോഡിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. ഇവരെക്കുറിച്ച് സംശയംതോന്നിയ ഒരാള്‍ പോലീസിൽ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കുറച്ചു കാലമായി ഇരുവരും ഷാഡോ പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.
ഇന്ന് ഷാഡോ പോലീസ് തടഞ്ഞുവെച്ച ഇവരെ മരട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എംഡിഎംഎ, കൊക്കൈൻ, എൽഎസ്‍ഡി സ്റ്റാമ്പ്, എക്സസി ഗുളികകള്‍, ഹാഷിഷ് ഓയിൽ എന്നിവ ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇവര്‍ ഇത് വിൽപനയ്ക്ക് എത്തിച്ചതാണോ അതോ കൈമാറാൻ എത്തിച്ചതാണോ എന്ന് വ്യക്തമല്ല. വിഷയത്തിൽ പോലീസ് അന്വേഷണം തുടങ്ങി.