കാസർകോട് ജില്ലയിൽ വിൽപനക്കായി കൊണ്ടു വന്ന ഒന്നേകാൽ കിലോ കഞ്ചാവുമായി അറുപതുകാരൻ പിടിയിൽ. പെരുമ്പള റോഡിലെ മുഹമ്മദാലിയാണ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. കഞ്ചാവ് വിൽപനയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്താൻ ശ്രമിക്കുകയായിരുന്ന മുഹമ്മദാലിയെ കാസർകോട് സി.ഐ ആസാദ്, എസ്.ഐ.രഞ്ജിത്ത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. പരിശോധനക്കിടെ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. അവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
ജില്ലയിൽ വിദ്യാലയങ്ങളെ കേന്ദ്രികരിച്ച് കഞ്ചാവ് വിൽപന വ്യാപകമാണെന്ന പരാതിക്കിടെയാണ് വീണ്ടും കഞ്ചാവ് വേട്ട നടന്നത്.
ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്താൻ ശ്രമിക്കുകയായിരുന്ന മുഹമ്മദാലിയെ കാസർകോട് സി.ഐ ആസാദ്, എസ്.ഐ.രഞ്ജിത്ത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. പരിശോധനക്കിടെ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. അവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
ജില്ലയിൽ വിദ്യാലയങ്ങളെ കേന്ദ്രികരിച്ച് കഞ്ചാവ് വിൽപന വ്യാപകമാണെന്ന പരാതിക്കിടെയാണ് വീണ്ടും കഞ്ചാവ് വേട്ട നടന്നത്.