പാലക്കാട്: നവവരൻ വിവാഹം റജിസ്റ്റർ ചെയ്ത് വീട്ടിലേക്ക് മടങ്ങും വഴി അപകടത്തിൽപ്പെട്ട് ഭാര്യയുടെ മുൻപിൽ വെച്ച് മരിച്ചു. കല്ലിക്കോട് കാഞ്ഞിരാനി മണിയംപാടം രാമകൃഷ്ണൻ - ശശികല ദമ്പതികളുടെ മകൻ വി.ആർ രാജീവ് (26) ആണ് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ത്യൻ ആർമിയിൽ സൈനികോദ്യോഗസ്ഥനായിരുന്നു രാജീവ്. വിവാഹ അവധിക്ക് ശേഷം ഇന്ന് മടങ്ങി പോകാനിരിക്കെയാണ് അപകടമുണ്ടായത്.
ജൂൺ ഒമ്പതിനായിരുന്നു രാജീവും അസമിലെ ടെസ്പൂർ സ്വദേശിനിയായ ധൻദാസിന്റെ മകൾ പ്രിയങ്കാ ദാസും തമ്മിലുള്ള വിവാഹം നടന്നത്. പ്രിയങ്കയും രാജീവിന്റെ അച്ഛനും ഓട്ടോയിലും രാജീവ് ഒറ്റക്കുമായിരുന്നു യാത്ര. കരിമ്പ പഞ്ചായത്തിൽ വിവാഹം റജിസ്റ്റർ ചെയ്ത് മൂവരും മടങ്ങുന്നതിനിടെയാണ് അപകടമയുണ്ടായത്. രാജീവ് സഞ്ചരിച്ച ബൈക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച ശേഷം പിക്കപ്പ് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടശേഷം പരിക്കേറ്റ് റോഡിൽ കിടന്ന രാജീവിനെ അച്ഛനും ഭാര്യയും വന്ന ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചു. രാജീവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസമിൽ സൈന്യത്തിലായിരുന്ന രാജീവിന് കശ്‌മീരിലേക്ക് സ്ഥലം മാറ്റം കിട്ടിയിരിക്കുകയായിരുന്നു. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ഏറെ പ്രതിസന്ധികൾ നേരിട്ട ശേഷമായിരുന്നു രാജീവിന്റെയും പ്രിയങ്കയുടെയും വിവാഹം.
ജൂൺ ഒമ്പതിനായിരുന്നു രാജീവും അസമിലെ ടെസ്പൂർ സ്വദേശിനിയായ ധൻദാസിന്റെ മകൾ പ്രിയങ്കാ ദാസും തമ്മിലുള്ള വിവാഹം നടന്നത്. പ്രിയങ്കയും രാജീവിന്റെ അച്ഛനും ഓട്ടോയിലും രാജീവ് ഒറ്റക്കുമായിരുന്നു യാത്ര. കരിമ്പ പഞ്ചായത്തിൽ വിവാഹം റജിസ്റ്റർ ചെയ്ത് മൂവരും മടങ്ങുന്നതിനിടെയാണ് അപകടമയുണ്ടായത്. രാജീവ് സഞ്ചരിച്ച ബൈക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച ശേഷം പിക്കപ്പ് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടശേഷം പരിക്കേറ്റ് റോഡിൽ കിടന്ന രാജീവിനെ അച്ഛനും ഭാര്യയും വന്ന ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചു. രാജീവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസമിൽ സൈന്യത്തിലായിരുന്ന രാജീവിന് കശ്‌മീരിലേക്ക് സ്ഥലം മാറ്റം കിട്ടിയിരിക്കുകയായിരുന്നു. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ഏറെ പ്രതിസന്ധികൾ നേരിട്ട ശേഷമായിരുന്നു രാജീവിന്റെയും പ്രിയങ്കയുടെയും വിവാഹം.