ആപ്പ്ജില്ല

വൈദികന്‍റെ പീഡനം: പെണ്‍കുട്ടിയുടെ കുടുംബത്തോട് രൂപത മാപ്പുപറഞ്ഞു

നിങ്ങളുടെ കണ്ണീർ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്‍റെയും ഞാൻ ചേർക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്.' കത്തില്‍ പറയുന്നു.

TNN 4 Mar 2017, 10:08 am
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്‍റെ ലൈംഗികപീഡനത്തിന് ഇരയായ സംഭവത്തില്‍ മാനന്തവാടി രൂപത മാപ്പുപറഞ്ഞു. സംഭവത്തിനു പിന്നാലെ വൈദികനെ മാറ്റിക്കൊണ്ടും
Samayam Malayalam mananthavady diocese apologies to girls family
വൈദികന്‍റെ പീഡനം: പെണ്‍കുട്ടിയുടെ കുടുംബത്തോട് രൂപത മാപ്പുപറഞ്ഞു

ഇടവകയിലേക്ക് പുതിയ വികാരിയെ നിയമിച്ചുകൊണ്ടും ഫെബ്രുവരി 28ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം ഇടവകയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിങ്ങളുടെ വേദന ഞാൻ പൂർണമായും ഉൾക്കൊള്ളുന്നു. അത് എൻ്റെയും ദുഖമാണ്. ഇ നോമ്പുകാലം ഇങ്ങനെ ചെലവഴിക്കാനാണ് നമ്മുടെ വിധി. കുട്ടിയുടെ മാതാപിതാക്കളെ എന്തു പറ‍ഞ്ഞ് ആശ്വസിപ്പിക്കണമെന്ന് തനിക്കറിയില്ല. നിങ്ങളുടെ കണ്ണീർ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്‍റെയും ഞാൻ ചേർക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്.' കത്തില്‍ പറയുന്നു.

സംഭവത്തിൽ ഇടവകയ്ക്കുണ്ടായ ആധ്യത്മികക്ഷതവും ആത്മാഭിമാനക്ഷതവും വളരെ വലുതാണ്. സംഭവത്തിൽ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പപേക്ഷിക്കുന്നതായും ബിഷപ്പ് പറഞ്ഞു. കൊട്ടിയൂര്‍ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. റോബിന്‍ വടക്കുംചേരിയാണ് പീഡനക്കേസില്‍ അറസ്റ്റിലായത്. കുറ്റം സമ്മതിച്ച ഇയാളെ റിമാന്‍ഡ് ചെയ്‍തിരിക്കുകയാണ്.


Mananthavady diocese apologies to girl's family


Kerala Catholic Priest Robin Vadakkumchery arrested for raping 16-year-old girl

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്