ആപ്പ്ജില്ല

സിബിഐ കേസ്: അജിത് ഡോവലിൻ്റെ ഫോൺ ചോർത്തിയെന്ന് സംശയം

മനീഷ് സിൻഹയുടെ നിര്‍ണായക വെളിപ്പെടുത്തൽ

Samayam Malayalam 21 Nov 2018, 12:29 pm
ന്യൂഡൽഹി: സിബിഐ തലപ്പത്തെ തര്‍ക്കം സംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ തുടരുന്നതിനിടെ സിബിഐ ഡിഐഡി മനീഷ് സിൻഹയുടെ നിര്‍ണ്ണായക വെളിപ്പെടുത്തൽ. കൈക്കൂലി ആരോപണം നേരിടുന്ന സിബിഐ സ്പെഷ്യൽ ഡയറക്തറായിരുന്ന രാകേഷ് അസ്താനയ്ക്ക് വേണ്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെട്ടതായി മനീഷ് സിൻഹ സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കി.
Samayam Malayalam New Delhi: National Security Advisor (NSA) Ajit Doval gestures during his speech...
National Security Advisor (NSA) Ajit Doval gestures during his speech at Sardar Patel Memorial Lecture 2018, in New Delhi.Photo/Subhav Shukla)


അജിത് ഡോവലും രാകേഷ് അസ്താനയും നടത്തിയ ഫോൺ സംഭാഷണം വിശദീകരിച്ചുകൊണ്ടാണ് മനീഷ് സിൻഹ കോടതിയെ നിര്‍ണായക വിവരങ്ങള്‍ ബോധിപ്പിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ ഉള്‍പ്പെടെയുള്ള ഫോണുകള്‍ നിരീക്ഷണത്തിലായിരുന്നു എന്നാണ് ഹര്‍ജിയിൽ സൂചിപ്പിക്കുന്നത്. രാകേഷ് അസ്താനയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ അജിത് ഡോവൽ ഇക്കാര്യം അസ്താനയെ അറിയിച്ചിരുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്യരുതെന്ന് അസ്താന അഭ്യര്‍ത്ഥിച്ചതായും ഹര്‍ജിയിൽ പറയുന്നു.

ഡിഐജി നല്‍കിയ ഹര്‍ജിയിൽ അജിത് ഡോവലിനെതിരെയുള്ള ആരോപണം ശക്തിപ്പെട്ടതോടെ ഡോവൽ ഉള്‍പ്പെടെയുള്ള ഉന്നതരുടെ ഫോണുകള്‍ ചോര്‍ത്തിയതായുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്. അന്വേഷണ ഏജൻസികള്‍ക്ക് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാത ഫോൺ ചോര്‍ത്താൻ അനുമതിയില്ലെന്നിരിക്കെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റേതുള്‍പ്പെടെയുള്ള ഫോൺ കോളുകള്‍ ചോര്‍ന്നത് ഗൗരവമേറിയ വിഷയമാണ്. അടിയന്തരഘട്ടത്തിൽ ഫോൺ കോളുകള്‍ നിരീക്ഷിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കണമെന്ന നിബന്ധനയും സിബിഐ ഉദ്യോഗസ്ഥര്‍ പാലിച്ചിട്ടില്ലെന്നും സംശയമുയരുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്