ആപ്പ്ജില്ല

വിവാദ പ്രസ്‌താവന; മനേക ഗാന്ധിയ്‌ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു

സംഭവത്തിൽ വിദ്വേഷ പരാമര്‍ശം നടത്തിയതിന് മനേകയ്‌ക്കെതിരെ 6 പരാതികൾ ലഭിച്ചെന്ന് മലപ്പുറം എസ്‌പി വ്യക്തമാക്കി. മനേകയുടെ പീപ്പിൾ ഫോർ അനിമൽസ് എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു

Samayam Malayalam 5 Jun 2020, 9:16 pm
പാലക്കാട്: പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ വിവാദ പ്രസ്‌താവന നടത്തിയ ബിജെപി എംപി മനേക ഗാന്ധിയ്‌ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. സംഭവത്തിൽ വിദ്വേഷ പരാമര്‍ശം നടത്തിയതിന് മനേകയ്‌ക്കെതിരെ 6 പരാതികൾ ലഭിച്ചെന്ന് മലപ്പുറം എസ്‌പി വ്യക്തമാക്കി.
Samayam Malayalam മനേക ഗാന്ധിയ്‌ക്കെതിരെ കേസ്
മനേക ഗാന്ധിയ്‌ക്കെതിരെ കേസ്


Also Read: മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്

മനേകയ്‌ക്ക് എതിരെയുള്ള പരാതികൾ എല്ലാം സമാന സ്വഭാവമുള്ളതിനാൽ ഒറ്റ എഫ്ഐആറാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഐപിസി 153 ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

മനേക ഗാന്ധിയുടെ പ്രസ്‌താവന വിവാദമായതിന് പിന്നാലെ അവരുടെ അവരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തിരുന്നു. സൈബർ വാരിയേഴ്‌സാണ് മനേകയുടെ പീപ്പിൾ ഫോർ അനിമൽസ് എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്‌തത്. ഹാക്കിങ് വിവരം സൈബർ വാരിയേഴ്‌സാണ് പുറത്തുവിട്ടത്.

ഗർഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തിൽ മേനക വിദ്വോഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മണ്ണാര്‍ക്കാട് നടന്ന സംഭവം മലപ്പുറം ജില്ലയിലാണ് നടത്തതെന്ന തരത്തിലാണ് അവർ വിഷയത്തില്‍ പ്രതികരിച്ചത്.

Also Read: കൊവിഡ് കേസുകളുള്ള ജില്ലകൾ, സംസ്ഥാനത്തെ പൂർണ്ണ വിവരങ്ങൾ

ആന കൊല്ലപ്പെട്ട വിഷയത്തിൽ മനേക രാഷ്ട്രീയം കലർത്തിയെന്ന് സൈറ്റിൽ കേരള സൈബർ വാരിയേഴ്സ് എഴുതിയിട്ടുണ്ട്. ഇപ്പോൾ സൈറ്റ് തുറന്നാൽ സൈറ്റ് ഹാക്ക് ചെയ്തവര്‍ എഴുതിയ സന്ദേശമാണ് കാണുന്നത്. കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തത വരാന്‍ വേണ്ടി ആന കൊല്ലപ്പെട്ടത് എവിടെയാണെന്ന് രേഖപ്പെടുത്തിയ ഒരു ഭൂപടവും സൈറ്റിൽ നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്