തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങൾ സംഭവിക്കുമെന്ന് കരുതുന്ന കേരള കോൺഗ്രസിന്‍റെ ചരൽകുന്ന് യോഗം നടക്കാനിരിക്കെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ജോസ് കെ മാണി ചർച്ച നടത്തിയെന്ന് ആന്‍റണി രാജു വെളിപ്പെടുത്തി. ഗുജറാത്തിലെ ഒരു ബിഷപ്പിന്‍റെ മധ്യസ്ഥതയിലാണ് ചർച്ച നടന്നെതെന്നു കേരള കോൺഗ്രസ് മുൻ സംസ്ഥാന ഭാരവാഹി ആന്‍റണി രാജു പറഞ്ഞു.
എൻഡിഎ അംഗത്വവും ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി സ്ഥാനവുമാണ് മാണി ലക്ഷ്യമിടുന്നതെന്ന് ആന്‍റണി രാജു വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം ചർച്ച നടന്നെങ്കിലും പിന്നീട് പലതവണ തുടർചർച്ചകള്‍ നടന്നു. യുഡിഎഫിൽ നിന്ന് പുറത്തുപോകാൻ ഒരു കാരണമായി ബാർ കോഴ ഗൂഢാലോചന ഉന്നയിക്കുന്നുവെന്നേ ഉള്ളൂ.
യുഡിഎഫ് വീണ്ടും അധികാരത്തിൽ വന്നിരുന്നെകിൽ മാണിക്ക് പരാതി ഉണ്ടാകുമായിരുന്നില്ല. ബാർകോഴ കേസിലെ ഗൂഢാലോചനയുടെ പ്രധാനകേന്ദ്രം രമേശ് ചെന്നിത്തല അല്ലെന്നും അതിനേക്കാൾ ഉയർന്ന മറ്റൊരു നേതാവാണെന്നും ആന്‍റണി രാജു കൂട്ടിച്ചേർത്തു. പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടിൽ ഗൂഢാലോചന നടത്തിയവരുടെ പേരുകളുണ്ട്. അവ പുറത്തുവന്നാൽ യുഡിഎഫ് ശിഥിലമാകും. എൻഡിഎയിലേക്ക് മാണി പോയാൽ കേരളം കോൺഗ്രസും പിളരും.
എൻഡിഎ അംഗത്വവും ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി സ്ഥാനവുമാണ് മാണി ലക്ഷ്യമിടുന്നതെന്ന് ആന്‍റണി രാജു വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം ചർച്ച നടന്നെങ്കിലും പിന്നീട് പലതവണ തുടർചർച്ചകള്‍ നടന്നു. യുഡിഎഫിൽ നിന്ന് പുറത്തുപോകാൻ ഒരു കാരണമായി ബാർ കോഴ ഗൂഢാലോചന ഉന്നയിക്കുന്നുവെന്നേ ഉള്ളൂ.
യുഡിഎഫ് വീണ്ടും അധികാരത്തിൽ വന്നിരുന്നെകിൽ മാണിക്ക് പരാതി ഉണ്ടാകുമായിരുന്നില്ല. ബാർകോഴ കേസിലെ ഗൂഢാലോചനയുടെ പ്രധാനകേന്ദ്രം രമേശ് ചെന്നിത്തല അല്ലെന്നും അതിനേക്കാൾ ഉയർന്ന മറ്റൊരു നേതാവാണെന്നും ആന്‍റണി രാജു കൂട്ടിച്ചേർത്തു. പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടിൽ ഗൂഢാലോചന നടത്തിയവരുടെ പേരുകളുണ്ട്. അവ പുറത്തുവന്നാൽ യുഡിഎഫ് ശിഥിലമാകും. എൻഡിഎയിലേക്ക് മാണി പോയാൽ കേരളം കോൺഗ്രസും പിളരും.