ഗുരുതരകരൾരോഗവും വിഷാംശവും മരണകാരണം; മണിയുടെ പോസ്റ്റ്മോട്ടം റിപ്പോർട്ട്
നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയും മെഥനോളുമുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതിഗുരുതര കരള്‍രോഗവും വൃക്കത്തകരാറും ഉണ്ടായിരുന്നു. രോഗത്തിനൊപ്പം വിഷവും ചേര്‍ന്നതു മര
TNN 23 Mar 2016, 10:04 am
നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയും മെഥനോളുമുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതിഗുരുതര കരള്‍രോഗവും വൃക്കത്തകരാറും ഉണ്ടായിരുന്നു. രോഗത്തിനൊപ്പം വിഷവും ചേര്‍ന്നതു മരണകാരണമായി. കീടനാശിനി, ഭക്ഷണത്തിലൂടെ വന്നതായി കരുതാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിനു കൈമാറി.
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാര്‍ പൊലീസിനു മൊഴി നല്‍കി. കീടനാശിനിയുടെ ലക്ഷണം കണ്ടിരുന്നില്ലെന്ന് കൊച്ചിയില്‍ മണിയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. അബോധാവസ്ഥയിലായ ദിവസവും മണി പതിവു മരുന്നുകള്‍ കഴിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമൊടുവില്‍ കലാഭവന്‍ മണിയുടേതു സ്വാഭാവിക മരണമായിരിക്കാമെന്ന നിഗമനത്തിലേക്കു പൊലീസ് നീങ്ങുകയാണ്.
ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യത നിരാകരിക്കുന്നതാണ് ഇവരുടെ മൊഴികള്‍. മരണം ഗുരുതര കരള്‍രോഗംകൊണ്ടാകാമെന്നു ഫൊറന്‍സിക് വിദഗ്ധരും അഭിപ്രായപ്പെട്ടതോടെയാണു സ്വാഭാവിക മരണമെന്ന സാധ്യതയിലേക്ക് എത്തുന്നത്. ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്കു ശേഷമേ അന്തിമ നിഗമനത്തിലെത്തൂ.
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് അസ്വാഭാവികതയില്ലെന്ന് ഡോക്ടര്‍മാര്‍ പൊലീസിനു മൊഴി നല്‍കി. കീടനാശിനിയുടെ ലക്ഷണം കണ്ടിരുന്നില്ലെന്ന് കൊച്ചിയില്‍ മണിയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. അബോധാവസ്ഥയിലായ ദിവസവും മണി പതിവു മരുന്നുകള്‍ കഴിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ദിവസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമൊടുവില്‍ കലാഭവന്‍ മണിയുടേതു സ്വാഭാവിക മരണമായിരിക്കാമെന്ന നിഗമനത്തിലേക്കു പൊലീസ് നീങ്ങുകയാണ്.
ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യത നിരാകരിക്കുന്നതാണ് ഇവരുടെ മൊഴികള്‍. മരണം ഗുരുതര കരള്‍രോഗംകൊണ്ടാകാമെന്നു ഫൊറന്‍സിക് വിദഗ്ധരും അഭിപ്രായപ്പെട്ടതോടെയാണു സ്വാഭാവിക മരണമെന്ന സാധ്യതയിലേക്ക് എത്തുന്നത്. ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്കു ശേഷമേ അന്തിമ നിഗമനത്തിലെത്തൂ.