പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിലെ 11 യുവതികള്‍ മല കയറാതെ മടങ്ങുന്നു. തങ്ങളെ പോലീസ് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയയ്ക്കുകയായിരുന്നുവെന്നും തങ്ങള്‍ തിരിച്ചുവരുമെന്നും സംഘടനയുടെ കൺവീനര്‍ സെൽവി പോലീസ് വാഹനത്തിനുള്ളിൽ നിന്ന് മാധ്യമങ്ങളോട് പറഞ്ഞു. യുവതികളെയും വഹിച്ചു കൊണ്ട് പോലീസ് വാഹനം പമ്പയിൽ നിന്ന് നിലയ്ക്കലിലേയ്ക്ക് തിരിച്ചു. എസ് പി കാര്‍ത്തികേയനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുവതികള്‍ പമ്പയിൽ നിന്ന് മടങ്ങുന്നത്. അതേസമയം, യുവതികളുടെ സംഘം മടങ്ങാൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. സംഘം മധുരയ്ക്ക് മടങ്ങുമെന്നും അവര്‍ ആവശ്യപ്പെടുന്ന കേന്ദ്രം വരെ പോലീസ് സുരക്ഷയൊരുക്കുമെന്നും എസ് പി കാര്ത്തികേയൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സംഘത്തിലുള്ളവര്‍ വിശ്വാസികളാണോ എന്ന ചോദ്യത്തിന് അദ്ദഹം മറുപടി നല്‍കിയില്ല. വിശ്വാസികളാണോ ആക്ടിവിസ്റ്റുകളാണോയെന്ന് എളുപ്പത്തിൽ പറയാനാകില്ലെന്ന് ശബരിമലയുടെ സുരക്ഷാചുമതലയുള്ള സ്പെഷ്യൽ ഓഫീസര്‍ കാര്ത്തികേയൻ മാധ്യമങ്ങളോട് പറഞ്ഞു.
യുവതികളുമായി ശബരിമല കയറാൻ ശ്രമിച്ച പോലീസ് സംഘത്തിന് വൻപ്രതിഷേധമാണ് നേരിടേണ്ടി വന്നത്. പമ്പയിലുണ്ടായ സംഭവവികാസങ്ങളെപ്പറ്റി യുവതികള്‍ പോലീസിന് രേഖാമൂലം പരാതി കൈമാറി. പമ്പയിൽ യുവതികളെ തടഞ്ഞവർക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, കൂടുതൽ യുവതികള്‍ ശബരിമല ദര്‍ശനത്തിനായി പമ്പയിലേയ്ക്ക് എത്തുകയാണെന്നാണ് വിവരം.
യുവതികളുമായി ശബരിമല കയറാൻ ശ്രമിച്ച പോലീസ് സംഘത്തിന് വൻപ്രതിഷേധമാണ് നേരിടേണ്ടി വന്നത്. പമ്പയിലുണ്ടായ സംഭവവികാസങ്ങളെപ്പറ്റി യുവതികള്‍ പോലീസിന് രേഖാമൂലം പരാതി കൈമാറി. പമ്പയിൽ യുവതികളെ തടഞ്ഞവർക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, കൂടുതൽ യുവതികള്‍ ശബരിമല ദര്‍ശനത്തിനായി പമ്പയിലേയ്ക്ക് എത്തുകയാണെന്നാണ് വിവരം.