കുമളി: ശബരിമല ദര്‍ശനത്തിനായി മനിതി സംഘടനയുടെ നേതൃത്വത്തിലുള്ള 45 സ്ത്രീകളുടെ സംഘം കേരളാ അതിര്‍ത്ഥി കടന്നു. മനിതി സംഘടനയുടെ നേതാവ് സെല്‍വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമലയിലേക്ക് എത്തുന്നത്. ഇവര്‍ കട്ടപ്പനയില്‍ നിന്ന് മുണ്ടക്കയം എത്തിയശേഷം എരുമേലിയിലേക്ക് പോകുവാനാണ് തിരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. അതേസമയം ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പോലീസ് ഇടപെട്ട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ചെന്നൈയില്‍ നിന്ന് പ്രവര്‍ത്തകര്‍ ഇന്നലെ മധുരയില്‍ എത്തിയിരുന്നുവെന്ന അഭ്യൂഹങ്ങളുണ്ട്. ഇവിടെ നിന്നാണ് പോലീസ് സുരക്ഷയില്‍ കേരളത്തിലേക്ക് പുറപ്പെട്ടതെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയനോട് മനിതി സംഘം സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ശബരിമലയിൽ സ്ത്രീകൾ എത്താൻ സാധ്യതയുള്ളതിനാൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ സംഘം നാളെ രാവിലെ കോട്ടയത്തെത്തുമെന്നായിരുന്നു ആദ്യം വ്യക്തമാക്കിയത്. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് ശബരിമലയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. ആക്ടിവിസ്റ്റുകളായല്ല അയ്യപ്പഭക്തരായാണ് സന്നിധാനത്തേക്ക് പോകുന്നതെന്ന് സംഘടനയിലെ അംഗങ്ങൾ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനോട് മനിതി സംഘം സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ശബരിമലയിൽ സ്ത്രീകൾ എത്താൻ സാധ്യതയുള്ളതിനാൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ സംഘം നാളെ രാവിലെ കോട്ടയത്തെത്തുമെന്നായിരുന്നു ആദ്യം വ്യക്തമാക്കിയത്. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് ശബരിമലയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. ആക്ടിവിസ്റ്റുകളായല്ല അയ്യപ്പഭക്തരായാണ് സന്നിധാനത്തേക്ക് പോകുന്നതെന്ന് സംഘടനയിലെ അംഗങ്ങൾ പറഞ്ഞിരുന്നു.