മണ്ണുത്തി: 2009 ഓഗസ്റ്റ് 24 നാണ് മണ്ണുത്തി- വടക്കഞ്ചേരി റോഡ് നിര്‍മാണത്തിന് കരാര്‍ ഒപ്പു വെച്ചത്. കരാര്‍ പ്രകാരം 2012 ജൂണ്‍ 30 ന് കഴിയേണ്ട റോഡ് പണിയാണിത്. പദ്ധതിയ്ക്ക് പച്ചക്കൊടി പാറിച്ച് 13 വര്‍ഷമാകാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴും പണി ഇനിയും ബാക്കിയാകുകയാണ്.
Also Read: തലയിൽ ആൾത്താമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടക്കാൻ കൂടുണ്ടായിട്ട് എന്താ കാര്യം? അബ്ദുറബ്ബിനോട് കെടി ജലീൽ
75 കിലോമീറ്റര്‍ റോഡ് 105 മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിച്ചു ദേശീയ പാത അതോറിറ്റി (എന്‍എച്ച്എഐ) ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയതു രണ്ടാഴ്ച മുമ്പാണ്. എന്നാല്‍, അതേ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള, 28.5 കിലോമീറ്റര്‍ മാത്രം നീളമുള്ള മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപാത നിര്‍മാണം തുടങ്ങി 1,12,000 മണിക്കൂറുകള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല.
ആന്ധ്രാപ്രദേശിലെ അമരാവതിക്കംു മഹാരാഷ്ട്രയിലെ അകോളയ്ക്കും ഇടയിലെ എന്‍എച്ച് 53ന്റെ ഒറ്റവരി പാത 105 മണിക്കൂറും 33 മിനിറ്റും എടുത്താണ് നിര്‍മ്മിച്ചത്. അതേസമയം, റോഡിന്റെ നിര്‍മാണത്തില്‍ അപാകതകള്‍ ഉണ്ടെന്ന പരാതിയില്‍ പരിശോധന നടത്തിയിരുന്നു. 1300 കോടി രൂപയുടെ നിര്‍മാണം നടത്തിയതായി നിര്‍മാണ കമ്പനിയായ കെഎംസി അവകാശപ്പെടുന്നുണ്ട്. നിര്‍മാണ കമ്പനി അവകാശപ്പെടുന്ന 90 ശതമാനം പണികള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവിധ സംഘടനകളുടെ ആരോപണം.
പലയിടങ്ങളിലും പണി കഴിഞ്ഞ റോഡ് പൊട്ടിപ്പൊളിയുകയും പാലങ്ങളില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ 36 ഇടങ്ങളില്‍ കുത്തിപ്പൊളിച്ച് നിര്‍മ്മാണം നടത്തി. ഡ്രെയ്‌നേജുകളുടെ പണിയും ഫലപ്രദമായിട്ടില്ല.
Also Read: 'സ്ഥാനാർഥികളായി മൂന്ന് ഭാര്യമാർ, ഒരാളുടെ കാര്യം രഹസ്യമാക്കി'; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി
ഇടതുതുരങ്കത്തിനുള്ള 400 മീറ്ററോളം കോണ്‍ക്രീറ്റിങ്, വഴുക്കുംപാറയില്‍ 400 മീറ്റര്‍ ഭാഗത്തെ മേല്‍പാത നിര്‍മാണം, വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെ പാതയുടെ തകര്‍ന്ന ഭാഗം നന്നാക്കല്‍, വടക്കഞ്ചേരി- വാണിയമ്പാറ 15 കിമീ സര്‍വീസ് റോഡ് നിര്‍മാണം, വെട്ടിക്കലില്‍ സര്‍വീസ് റോഡ് നിര്‍മാണം, പട്ടിക്കാട്, മണ്ണുത്തി, വടക്കഞ്ചേരി എന്നിവിടങ്ങളിലെ അഴുക്കുചാല്‍ നിര്‍മാണം പൂര്‍ത്തിയാക്കല്‍, പന്തലാംപാടം, മുല്ലക്കര, കൊമ്പഴ എന്നിവിടങ്ങളിലെ ഫുട് ഓവര്‍ബ്രിജുകളുടെ നിര്‍മാണം, വാണിയമ്പാറ, മുളയം റോഡ് ജംഗ്ഷന്‍ കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളില്‍ അടിപ്പാതയ്ക്കായുള്ള ആവശ്യത്തില്‍ നടപടി, കുതിരാന്‍ പടിഞ്ഞാറെ തുരങ്ക മുഖത്ത് നിന്നുള്ള റോഡ് പൂര്‍ത്തിയാക്കല്‍, തകര്‍ന്ന ഡ്രെയിനേജുകള്‍ നന്നാക്കല്‍, ബസ് ബേകളുടെയും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും നിര്‍മാണം, ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി കെട്ടല്‍, ദേശീയ പാതയില്‍ നിന്നു പ്രവേശിക്കാനുള്ള യു ടേണുകള്‍ ശാസ്ത്രീയമാക്കല്‍, കുതിരാന്‍ പഴയ റോഡ് സര്‍വീസ് റോഡുമായി ബന്ധിപ്പിക്കല്‍ എന്നിവയാണ് ഇനി പൂര്‍ത്തിയാക്കാനുള്ള ജോലികള്‍.
Also Read: തലയിൽ ആൾത്താമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടക്കാൻ കൂടുണ്ടായിട്ട് എന്താ കാര്യം? അബ്ദുറബ്ബിനോട് കെടി ജലീൽ
75 കിലോമീറ്റര്‍ റോഡ് 105 മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിച്ചു ദേശീയ പാത അതോറിറ്റി (എന്‍എച്ച്എഐ) ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയതു രണ്ടാഴ്ച മുമ്പാണ്. എന്നാല്‍, അതേ ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള, 28.5 കിലോമീറ്റര്‍ മാത്രം നീളമുള്ള മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപാത നിര്‍മാണം തുടങ്ങി 1,12,000 മണിക്കൂറുകള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല.
ആന്ധ്രാപ്രദേശിലെ അമരാവതിക്കംു മഹാരാഷ്ട്രയിലെ അകോളയ്ക്കും ഇടയിലെ എന്‍എച്ച് 53ന്റെ ഒറ്റവരി പാത 105 മണിക്കൂറും 33 മിനിറ്റും എടുത്താണ് നിര്‍മ്മിച്ചത്. അതേസമയം, റോഡിന്റെ നിര്‍മാണത്തില്‍ അപാകതകള്‍ ഉണ്ടെന്ന പരാതിയില്‍ പരിശോധന നടത്തിയിരുന്നു. 1300 കോടി രൂപയുടെ നിര്‍മാണം നടത്തിയതായി നിര്‍മാണ കമ്പനിയായ കെഎംസി അവകാശപ്പെടുന്നുണ്ട്. നിര്‍മാണ കമ്പനി അവകാശപ്പെടുന്ന 90 ശതമാനം പണികള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവിധ സംഘടനകളുടെ ആരോപണം.
പലയിടങ്ങളിലും പണി കഴിഞ്ഞ റോഡ് പൊട്ടിപ്പൊളിയുകയും പാലങ്ങളില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ 36 ഇടങ്ങളില്‍ കുത്തിപ്പൊളിച്ച് നിര്‍മ്മാണം നടത്തി. ഡ്രെയ്‌നേജുകളുടെ പണിയും ഫലപ്രദമായിട്ടില്ല.
Also Read: 'സ്ഥാനാർഥികളായി മൂന്ന് ഭാര്യമാർ, ഒരാളുടെ കാര്യം രഹസ്യമാക്കി'; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി
ഇടതുതുരങ്കത്തിനുള്ള 400 മീറ്ററോളം കോണ്‍ക്രീറ്റിങ്, വഴുക്കുംപാറയില്‍ 400 മീറ്റര്‍ ഭാഗത്തെ മേല്‍പാത നിര്‍മാണം, വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെ പാതയുടെ തകര്‍ന്ന ഭാഗം നന്നാക്കല്‍, വടക്കഞ്ചേരി- വാണിയമ്പാറ 15 കിമീ സര്‍വീസ് റോഡ് നിര്‍മാണം, വെട്ടിക്കലില്‍ സര്‍വീസ് റോഡ് നിര്‍മാണം, പട്ടിക്കാട്, മണ്ണുത്തി, വടക്കഞ്ചേരി എന്നിവിടങ്ങളിലെ അഴുക്കുചാല്‍ നിര്‍മാണം പൂര്‍ത്തിയാക്കല്‍, പന്തലാംപാടം, മുല്ലക്കര, കൊമ്പഴ എന്നിവിടങ്ങളിലെ ഫുട് ഓവര്‍ബ്രിജുകളുടെ നിര്‍മാണം, വാണിയമ്പാറ, മുളയം റോഡ് ജംഗ്ഷന്‍ കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളില്‍ അടിപ്പാതയ്ക്കായുള്ള ആവശ്യത്തില്‍ നടപടി, കുതിരാന്‍ പടിഞ്ഞാറെ തുരങ്ക മുഖത്ത് നിന്നുള്ള റോഡ് പൂര്‍ത്തിയാക്കല്‍, തകര്‍ന്ന ഡ്രെയിനേജുകള്‍ നന്നാക്കല്‍, ബസ് ബേകളുടെയും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും നിര്‍മാണം, ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി കെട്ടല്‍, ദേശീയ പാതയില്‍ നിന്നു പ്രവേശിക്കാനുള്ള യു ടേണുകള്‍ ശാസ്ത്രീയമാക്കല്‍, കുതിരാന്‍ പഴയ റോഡ് സര്‍വീസ് റോഡുമായി ബന്ധിപ്പിക്കല്‍ എന്നിവയാണ് ഇനി പൂര്‍ത്തിയാക്കാനുള്ള ജോലികള്‍.