ആപ്പ്ജില്ല

മൺവിള തീപിടുത്തം: വ്യവസായ ശാലയ്ക്ക് തീയിട്ടത് ജീവനക്കാർ

ശമ്പളം വെട്ടിക്കുറച്ചതാണ് ജീവനക്കാരെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്.

Samayam Malayalam 10 Nov 2018, 4:10 pm
തിരുവനന്തപുരം: മൺവിളയിലെ പ്ലാസ്റ്റിക്ക് വ്യവസായ ശാലയ്ക്ക് തീയിട്ടത് ജീവനക്കാർത്തന്നെയെന്ന് പോലീസ്. ചിറയിൻകീഴ് സ്വദേശിയായ വിമൽ, കഴക്കൂട്ടം സ്വദേശിയായ ബിനു എന്നിവർ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിലാണ് തങ്ങൾ വ്യവസായ ശാലയ്ക്ക് തീയിട്ടതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് അസിസ്റ്റന്റ് കമ്മീഷ്ണർ ആർ അനിൽ കുമാർ പറഞ്ഞു. വിമൽ തീയിടുകയും ബിനു സഹായം ചെയ്ത് നൽകുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളിൽ ഒരാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.
Samayam Malayalam manvilaplastic factory fire accident created by employees
മൺവിള തീപിടുത്തം: വ്യവസായ ശാലയ്ക്ക് തീയിട്ടത് ജീവനക്കാർ


സിസിടിവി പരിശോധനയുടെയും തൊഴിലാളികളുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഇരുവരെയും കണ്ടെന്നായിരുന്നു മൊഴി. വിമലിന്റെയും ബിനുവിന്റെയും ശമ്പളം ഏതാനും മാസം മുമ്പ് വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് വ്യവസായ ശാലയ്ക്ക് തീയിട്ടതെന്നാണ് പൊലീസിന്റെ നിഗമനം.

ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ അസ്വഭാവിക ഉണ്ടെന്ന് ഫയർഫോഴ്സ് കണ്ടെത്തിയിരുന്നു. തീപിടിച്ച് 10 മിനിട്ടായപ്പോഴേക്കും ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തിയിരുന്നു. അപ്പോഴേക്കും തീ നിയന്ത്രണമാംവിധം പടർന്നിരുന്നു. ഫാക്ടറിയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് അത്രവേഗത്തിൽ തീ പടർത്താനാകില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്