തിരുവനന്തപുരം: പ്രതീക്ഷിക്കാത്ത പല പാർട്ടികളും ഇടതുമുന്നണിയിലേക്ക് വന്നേക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എൽഡിഎഫ് നയമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇ പി ജയരാജന്‍റെ വാക്കുകൾ. കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിപ്രവേശനം അപ്പോൾ ആലോചിക്കുമെന്നും ഇ പി ജയരാജൻ അഭിമുഖത്തിൽ പറഞ്ഞു. മുന്നണിയിൽ ഇത്ര പാർട്ടിമതിയെന്ന് പറഞ്ഞ് ഒരു അതിർത്തിയും തങ്ങൾ അടക്കുന്നില്ല. എൽഡിഎഫ് നയങ്ങൾ അംഗീകരിച്ച് വന്നാൽ പിജെ കുര്യനുമായും സഹകരിക്കും. മാണി സി കാപ്പൻ തിരികെ വന്നാലും സഹകരിപ്പിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read : 'ആ തീരുമാനം അംഗീകരിക്കില്ല, അങ്ങനെയെങ്കിൽ പ്രവർത്തിക്കാനും രണ്ടാളേ കാണൂ'; തൃക്കാക്കരയെച്ചൊല്ലി കോൺഗ്രസിൽ തർക്കം
പ്രതീക്ഷിക്കാത്ത പലരും മുന്നണിയിലേക്ക് വന്നേക്കാം. ഇടതുമുന്നണിയുടെ രാഷ്ട്രീയ നയമാണ് ശരി എന്ന് ചിന്തിക്കുന്ന ആർക്കും വരാമെന്നും ഇ പി ജയരാജൻ പറഞ്ഞു. ആർഎസ്പിയെക്കുറിച്ചുള്ള ചോദ്യത്തിന് ആർഎസ്പി എന്നത് ഇടതുപാർട്ടിയാണെന്നും അവർ പുനർചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർഎസ്പിയുടെ സംസ്ഥാന നേതൃത്വം സ്വീകരിച്ച തെറ്റായ നടപടികളാണ് ഇന്നത്തെ അവസ്ഥയിലേക്ക് പാർട്ടിയെ എത്തിച്ചത്. അവർ ശുഷ്കിച്ച് പോയി. യുഡിഎഫിനൊപ്പം പോയതിന്‍റെ ഫലമായി ആ പാർട്ടി ഒന്നുമല്ലാതായി. പുനർചിന്തനം നടത്തിയാൽ നല്ലതാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
Also Read : 6000 ഓഡിയോ ക്ലിപ്പുകൾ, തെളിവു കണ്ടെത്താൻ അഞ്ചംഗ സംഘം; കാവ്യയുടെ ചോദ്യം ചെയ്യൽ നിർണായകം
പി ശശിക്ക് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ ഒരു അയോഗ്യതയുമില്ലെന്നും ഇ പി ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏക അഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനമെടുത്തത്. ഒരാൾക്കെതിരെ നടപടി എടുത്താൽ അത് ആജീവനാന്തമല്ല. തെറ്റുകൾ ആവർത്തിക്കുമോ എന്ന ആശങ്കയുടെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പാർട്ടി കോൺഗ്രസിനെത്തിയ സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുള്ള വിവാദത്തിനോട് പ്രതികരിച്ച ഇ പി ജയരാജൻ പാർട്ടി നേതാക്കളെ ഓട്ടോറിക്ഷയിൽ കയറ്റാനാകില്ലെന്നും മറുപടി നൽകി. നേതാക്കൾക്ക് നല്ല സൗകര്യം നൽകണം. ഇന്നോവ ആഡംബര വാഹനം അല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read : 'ആ തീരുമാനം അംഗീകരിക്കില്ല, അങ്ങനെയെങ്കിൽ പ്രവർത്തിക്കാനും രണ്ടാളേ കാണൂ'; തൃക്കാക്കരയെച്ചൊല്ലി കോൺഗ്രസിൽ തർക്കം
പ്രതീക്ഷിക്കാത്ത പലരും മുന്നണിയിലേക്ക് വന്നേക്കാം. ഇടതുമുന്നണിയുടെ രാഷ്ട്രീയ നയമാണ് ശരി എന്ന് ചിന്തിക്കുന്ന ആർക്കും വരാമെന്നും ഇ പി ജയരാജൻ പറഞ്ഞു. ആർഎസ്പിയെക്കുറിച്ചുള്ള ചോദ്യത്തിന് ആർഎസ്പി എന്നത് ഇടതുപാർട്ടിയാണെന്നും അവർ പുനർചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർഎസ്പിയുടെ സംസ്ഥാന നേതൃത്വം സ്വീകരിച്ച തെറ്റായ നടപടികളാണ് ഇന്നത്തെ അവസ്ഥയിലേക്ക് പാർട്ടിയെ എത്തിച്ചത്. അവർ ശുഷ്കിച്ച് പോയി. യുഡിഎഫിനൊപ്പം പോയതിന്‍റെ ഫലമായി ആ പാർട്ടി ഒന്നുമല്ലാതായി. പുനർചിന്തനം നടത്തിയാൽ നല്ലതാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
Also Read : 6000 ഓഡിയോ ക്ലിപ്പുകൾ, തെളിവു കണ്ടെത്താൻ അഞ്ചംഗ സംഘം; കാവ്യയുടെ ചോദ്യം ചെയ്യൽ നിർണായകം
പി ശശിക്ക് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ ഒരു അയോഗ്യതയുമില്ലെന്നും ഇ പി ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏക അഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനമെടുത്തത്. ഒരാൾക്കെതിരെ നടപടി എടുത്താൽ അത് ആജീവനാന്തമല്ല. തെറ്റുകൾ ആവർത്തിക്കുമോ എന്ന ആശങ്കയുടെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പാർട്ടി കോൺഗ്രസിനെത്തിയ സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുള്ള വിവാദത്തിനോട് പ്രതികരിച്ച ഇ പി ജയരാജൻ പാർട്ടി നേതാക്കളെ ഓട്ടോറിക്ഷയിൽ കയറ്റാനാകില്ലെന്നും മറുപടി നൽകി. നേതാക്കൾക്ക് നല്ല സൗകര്യം നൽകണം. ഇന്നോവ ആഡംബര വാഹനം അല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.