ആപ്പ്ജില്ല

സിപി ജലീൽ വെടിയുതിർത്തിരുന്നില്ല; വ്യാജ ഏറ്റുമുട്ടലെന്ന് സംശയം; പോലീസിനെ കുരുക്കി ഫോറൻസിക് റിപ്പോർട്ട്

ജലീലിനെ പോലീസ് പ്രകോപനമില്ലാതെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന ബന്ധുക്കളുടെ വാദങ്ങൾക്ക് ശക്തി പകരുന്നതാണ് ഫോറൻസിക് റിപ്പോർട്ട്.

Samayam Malayalam 28 Sept 2020, 1:41 pm
കൽപ്പറ്റ: വയനാട് ലക്കിടിയിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെ വെട്ടിലാക്കി ഫോറൻസിക് റിപ്പോർട്ട്. ജലീൽ വെടിയുതിർത്തിരുന്നില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പരീശോധനയ്ക്ക് അയച്ച തോക്കിൽ നിന്നും വെടിവെച്ചിട്ടില്ലെന്നും ജലീലിന്റെ കൈകളിൽ വെടിമരുന്നിന്റെ അംശം ഇല്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. വൈത്തിരിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ബന്ധുക്കളുടെ ആരോപണങ്ങൾക്ക് ശക്തി നൽകുന്നതാണ് ഫോറൻസിക് റിപ്പോർട്ട്.
Samayam Malayalam cp jaleel
സിപി ജലീൽ (ഫയൽ ചിത്രം)


Also Read: ആൾക്കൂട്ട സമരങ്ങൾ നിർത്തുന്നെന്ന് പ്രതിപക്ഷം; നാളെ കൊവിഡ് ചർച്ച ചെയ്യാൻ സർവകക്ഷിയോഗം

2019 മാർച്ച് ആറിനാണ് വൈത്തിരി ഉപവൻ റിസോർട്ടിൽവെച്ച് ജലീലിനെ വെടിവെക്ക് കൊലപ്പെടുത്തിയത്. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ഉടമയോട് പണം ആവശ്യപ്പെട്ടുവെന്നും ഇത് വാക്കുതർക്കത്തിൽ കലാശിച്ചുവെന്നും സംഭവം അറിഞ്ഞെത്തിയ പോലീസും തണ്ടർ ബോൾട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് അവകാശപ്പെടുന്നത്.

Also Read: ഐഎസില്‍ ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്ത കേസ്: സുബ്ഹാനി ഹാജയ്ക്ക് ജീവപര്യന്തം തടവ്

"ജലീലിന്റെ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും ഇതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന് ആരോപിച്ച ഏതാണ്ട് എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിയിക്കുന്നതാണ് ഫോറൻസിക് റിപ്പോർട്ട്. വലംകയ്യനായ ജലീലിന്റെ വലത്തേ കയ്യിൽ നിന്നും ശേഖരിച്ച ശ്രവത്തിൽ ലെഡ്ഡിന്റെ അംശം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരാൾ വെടിവെച്ച് കഴിഞ്ഞ് കൈ കഴുകിയാലും വെടിവെച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മനസിലാക്കാൻ സാധിക്കും. നൂറുകണക്കിന് വെടിയുതിർത്തു എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ പോലീസിന്റേതല്ലാത്ത മറ്റൊരു വെടിയുണ്ടകളുടേയും അവശിഷ്ടങ്ങൾ സ്ഥലത്തു നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസ് കോടതിയിൽ സമർപ്പിച്ച തോക്കിൽ നിന്നാണ് ജലീൽ കൊല്ലപ്പെടാൻ ഇടയായ ഉണ്ട പായിച്ചത് എന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് കൊലയാളിയായ പോലീസുകാരനെ സംരക്ഷിക്കാനായി യഥാർത്ഥ തോക്ക് സറണ്ടർ ചെയ്തില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്." ജലീലിന്റെ സഹോദരൻ സിപി റഷീദ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്