കൽപ്പറ്റ; വയനാട് ജില്ലയിൽ പേരിയിൽ ആയുധധാരികളായ ഒൻപതംഗ മാവോയിസ്റ്റ് സംഘം.രാത്രി എട്ട് മണിയോടെ പ്രദേശത്ത് അയനിക്കൽ പി എസ് ഫിലിപ്പിന്റെ കടയിലാണ് സംഘം എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്ററുകള്‍ പതിക്കുകയും പ്രദേശവാസികള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തതായും റിപ്പോര്‍ട്ടുകളിൽ പറയുന്നു. സംഘത്തിൽ മൂന്ന് സ്ത്രീകളുമുണ്ട്. മലയാളത്തിൽ സംസാരിച്ച സംഘം കടയിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങിയ ശേഷമാണ് മടങ്ങിയത്. സാധനങ്ങളുടെ ലിസ്റ്റുമായി കടയിലെത്തിയ സാധനങ്ങള്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം 1200 രൂപയും കടയുടമയ്ക്ക് നല്കി.സംഘം എത്തുമ്പോള്‍ സ്ഥലത്ത് കുറച്ചുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സാധാരണ തങ്ങള്‍ സാധനങ്ങള്‍ക്ക് പണം നല്‍കാറില്ലെന്നും എന്നാൽ നിങ്ങള്‍ സാമ്പത്തികം കുറഞ്ഞയാളായതുകൊണ്ടാണ് പണം നല്‍കുന്നതെന്നും ഇവര്‍ കടയുമയോട് പറഞ്ഞെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശവാസികള്‍ക്ക് മാവോയിസ്റ്റ് കബനിദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ കോപ്പികള്‍ വിതരണം ചെയ്തു. ബ്രാഹ്മണ്യഹിന്ദുത്വത്തെ കുഴിച്ചുമൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്ന് എഴുതിയ പോസ്റ്ററുകളും സംഘം പതിച്ചു.
കടയിലുണ്ടായിരുന്ന വ്യക്തിയോട് ഇവര്‍ വിതരണം ചെയ്ത ലഘുലേഖയുടെയും പോസ്റ്ററിന്റെയും ചിത്രം മൊബൈലിൽ പകര്‍ത്താൻ മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടു. തൊട്ടടുത്ത തേയിലത്തോട്ടം നിങ്ങള്‍ക്ക് കയ്യേറിക്കൂടേയെന്നും സംഘം പ്രദേശവാസികളോട് ചോദിച്ചു.
സംഘാംഗങ്ങളുടെ കയ്യിൽ വലിയ തോക്കും കത്തിയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച കുഞ്ഞോം വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന പേരിയയിൽ ആദ്യമായാണ് മാവോയിസ്റ്റ് സംഘം എത്തുന്നത്. പോലീസും തണ്ടര്‍ബോള്‍ട്ടും അയനിക്കൽ പ്രദേശത്ത് തിരച്ചിൽ നടത്തി.
ഒരാഴ്ച മുൻപ് തലപ്പുഴ 44ൽ എത്തിയ മാവോയിസ്റ്റ് സംഘം നാട്ടുകാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
പ്രദേശവാസികള്‍ക്ക് മാവോയിസ്റ്റ് കബനിദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ കോപ്പികള്‍ വിതരണം ചെയ്തു. ബ്രാഹ്മണ്യഹിന്ദുത്വത്തെ കുഴിച്ചുമൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്ന് എഴുതിയ പോസ്റ്ററുകളും സംഘം പതിച്ചു.
കടയിലുണ്ടായിരുന്ന വ്യക്തിയോട് ഇവര്‍ വിതരണം ചെയ്ത ലഘുലേഖയുടെയും പോസ്റ്ററിന്റെയും ചിത്രം മൊബൈലിൽ പകര്‍ത്താൻ മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടു. തൊട്ടടുത്ത തേയിലത്തോട്ടം നിങ്ങള്‍ക്ക് കയ്യേറിക്കൂടേയെന്നും സംഘം പ്രദേശവാസികളോട് ചോദിച്ചു.
സംഘാംഗങ്ങളുടെ കയ്യിൽ വലിയ തോക്കും കത്തിയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച കുഞ്ഞോം വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന പേരിയയിൽ ആദ്യമായാണ് മാവോയിസ്റ്റ് സംഘം എത്തുന്നത്. പോലീസും തണ്ടര്‍ബോള്‍ട്ടും അയനിക്കൽ പ്രദേശത്ത് തിരച്ചിൽ നടത്തി.
ഒരാഴ്ച മുൻപ് തലപ്പുഴ 44ൽ എത്തിയ മാവോയിസ്റ്റ് സംഘം നാട്ടുകാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.