കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പ്. നിലവിൽ മാണ്ഡ്യരൂപത ബിഷപ്പായ മാർ ആന്റണി കരിയിലാണ് പുതിയ ആര്‍ച്ച് ബിഷപ്പായി നിയമിതനായിരിക്കുന്നത്. രൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദി.മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഭരണച്ചുമതല ഒഴിഞ്ഞതോടെയാണിത്. അതിരൂപതയുടെ ഭരണച്ചുമതല ഇനി മാർ കരിയിലിനായിരിക്കും. എറണാകുളം -അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാരായ സസ്പെൻഷനിലുള്ള മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മാണ്ട്യ രൂപതയുടെ മെത്രാനായി നിയമിതനാകും, മാർ ജോസ് പുത്തൻവീട്ടിൽ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനുമാകും.
Also Read: ആലഞ്ചേരിക്ക് എതിരെ ഉപവാസം നടത്തി വിമത വൈദികര്‍
എറണാകുളം–അങ്കമാലി അതിരൂപതാ സ്വദേശികളും എന്നാൽ മറ്റു രൂപതകളിൽ ഇപ്പോള്‍ സേവനം ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചപ്പോഴാണ് മാർ ആന്റണി കരിയിലിന് ഈ അവസരം ലഭിക്കുകയുണ്ടായത്.
ചേർത്തല സ്വദേശിയാണ് മാർ കരിയിൽ (69). സിഎംഐ സന്യാസ സമൂഹത്തിൽനിന്നുള്ള ബിഷപ്പാണ് അദ്ദേഹം. കളമശേരി രാജഗിരി കോളജിന്റെ പ്രിൻസിപ്പലും രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറും ആയിരുന്നു അദ്ദേഹം. സിഎംഐ സഭയുടെ പ്രിയോർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.
Also Read: വൈദികർ സമരം അവസാനിപ്പിച്ചു; ഇടപെടുമെന്ന് സിനഡിൻ്റെ ഉറപ്പ്
എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാണ്ഡ്യ രൂപതാ മെത്രാനായ മാർ ആന്റണി കരിയിൽ സിഎംഐ യെ നിയമിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഉത്തരവ് വത്തിക്കാനിൽ നിന്ന് ഇന്ന് രാവിലെയാണ് ലഭിക്കുകയുണ്ടായത്. തുടര്‍ന്ന് സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാർപാപ്പയുടെ വിളംബരം വായിക്കുകയായിരുന്നു.
Also Read: ഭൂമി വിൽപ്പനയെ ന്യായീകരിച്ച് ആലഞ്ചേരി
രണ്ടു വർഷത്തോളമായി ഭൂമിവിവാദവുമായി ബന്ധപ്പെട്ട് രൂപതയിൽ നടക്കുന്ന തർക്കവിതർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് റോമിന്റെ നേരിട്ടുള്ള ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്.
Also Read: ആലഞ്ചേരിക്ക് എതിരെ നൂറ് കണക്കിന് വിശ്വാസികള്‍
പത്ത് ദിവസത്തോളമായി നടന്നുവരുന്ന സിനഡ് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് രൂപതയിലെ വൈദീകരുടേയും അൽമായരുടെയും ഉൾപ്പെടെയുള്ളവരുടെ ഒരു സ്ഥിരം അഡ്മിനിസ്ട്രേറ്ററെ നിയമിക്കുക എന്ന ആവശ്യം അംഗീകരിച്ച് വത്തിക്കാനിൽ നിന്ന് അനുകൂല നടപടിയുണ്ടായത്.
Also Read: ആലഞ്ചേരിക്ക് എതിരെ ഉപവാസം നടത്തി വിമത വൈദികര്‍
എറണാകുളം–അങ്കമാലി അതിരൂപതാ സ്വദേശികളും എന്നാൽ മറ്റു രൂപതകളിൽ ഇപ്പോള്‍ സേവനം ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചപ്പോഴാണ് മാർ ആന്റണി കരിയിലിന് ഈ അവസരം ലഭിക്കുകയുണ്ടായത്.
ചേർത്തല സ്വദേശിയാണ് മാർ കരിയിൽ (69). സിഎംഐ സന്യാസ സമൂഹത്തിൽനിന്നുള്ള ബിഷപ്പാണ് അദ്ദേഹം. കളമശേരി രാജഗിരി കോളജിന്റെ പ്രിൻസിപ്പലും രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറും ആയിരുന്നു അദ്ദേഹം. സിഎംഐ സഭയുടെ പ്രിയോർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.
Also Read: വൈദികർ സമരം അവസാനിപ്പിച്ചു; ഇടപെടുമെന്ന് സിനഡിൻ്റെ ഉറപ്പ്
എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാണ്ഡ്യ രൂപതാ മെത്രാനായ മാർ ആന്റണി കരിയിൽ സിഎംഐ യെ നിയമിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഉത്തരവ് വത്തിക്കാനിൽ നിന്ന് ഇന്ന് രാവിലെയാണ് ലഭിക്കുകയുണ്ടായത്. തുടര്‍ന്ന് സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാർപാപ്പയുടെ വിളംബരം വായിക്കുകയായിരുന്നു.
Also Read: ഭൂമി വിൽപ്പനയെ ന്യായീകരിച്ച് ആലഞ്ചേരി
രണ്ടു വർഷത്തോളമായി ഭൂമിവിവാദവുമായി ബന്ധപ്പെട്ട് രൂപതയിൽ നടക്കുന്ന തർക്കവിതർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് റോമിന്റെ നേരിട്ടുള്ള ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്.
Also Read: ആലഞ്ചേരിക്ക് എതിരെ നൂറ് കണക്കിന് വിശ്വാസികള്‍
പത്ത് ദിവസത്തോളമായി നടന്നുവരുന്ന സിനഡ് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് രൂപതയിലെ വൈദീകരുടേയും അൽമായരുടെയും ഉൾപ്പെടെയുള്ളവരുടെ ഒരു സ്ഥിരം അഡ്മിനിസ്ട്രേറ്ററെ നിയമിക്കുക എന്ന ആവശ്യം അംഗീകരിച്ച് വത്തിക്കാനിൽ നിന്ന് അനുകൂല നടപടിയുണ്ടായത്.