ആപ്പ്ജില്ല

മരട് ഫ്‌ളാറ്റുടമകള്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരം നല്‍കണം: സുപ്രീം കോടതി

കെട്ടിടം പൊളിക്കാനുള്ള ചെലവും തുകയും കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്നു ഈടാക്കുമെന്ന് സര്‍ക്കാര്‍. ജനങ്ങളെ ഒഴിപ്പിക്കാനല്ല നിയമലംഘനം നടത്തുന്നത് തടയാനാണെന്ന് സുപ്രീം കോടതി.

Samayam Malayalam 27 Sept 2019, 12:52 pm
കൊച്ചി: നാലാഴ്ചയ്ക്കുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കി മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് സുപ്രീം കോടതി. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. 90 ദിവസത്തിനുള്ളില്‍ ഫ്‌ളാറ്റ് പൊളിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അടുത്ത മാസം 11 ന് പൊളിക്കല്‍ നടപടികള്‍ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി.
Samayam Malayalam Maradu Flat


നഷ്ടപരിഹാരം തീരുമാനിക്കാന്‍ റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കണം. ഒക്ടോബര്‍ 25 ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ മറ്റാരോടെങ്കിലും പൊളിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും കോടതി പറഞ്ഞു.

ഫ്‌ളാറ്റുകളില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് അഭയകേന്ദ്രം ഉണ്ടാകണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം കിട്ടും വരെ ഫ്‌ളാറ്റുകളില്‍ താമസിക്കാനുള്ള ആവശ്യം കോടതി തള്ളി. കെട്ടിടം പൊളിക്കാനുള്ള ചെലവും തുകയും കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്നു ഈടാക്കുമെന്ന് സര്‍ക്കാര്‍. ജനങ്ങളെ ഒഴിപ്പിക്കാനല്ല നിയമലംഘനം നടത്തുന്നത് തടയാനാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്